ഗുജറാത്തിന് മൂന്ന് വിക്കറ്റ് ജയം, രാജസ്ഥാന് ആദ്യ തോൽവി
Thursday, April 11, 2024 12:16 AM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മൂന്ന് വിക്കറ്റ് ജയം. അവസാന പന്തിലായിരുന്നു ഗുജറാത്ത് ജയം സ്വന്തമാക്കിയത്. സീസണിൽ രാജസ്ഥാന്‍റെ ആദ്യ തോൽവിയാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സെടുത്തു. നായകൻ സഞ്ജു സാംസണിന്‍റെയും റിയാൻ പരാഗിന്‍റെയും അർധ സെഞ്ചുറികളാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്.

ഓപ്പണറുമാരായ യശ്വസി ജയ്സ്‌വാൾ 19 പന്തിൽ 24 റണ്‍സ് നേടിയപ്പോൾ ജോസ് ബട്ലർ എട്ട് റണ്‍സുമായി പവലിയൻ കയറി. സഞ്ജു 38 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 68 റണ്‍സുമായി പുറത്താകാതെ നിന്നു. പരാഗ് 48 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 76 റണ്‍സെടുത്തു. ഹെറ്റ്മയർ അഞ്ച് പന്തിൽ പുറത്താകാതെ 13 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഓപ്പണറുമാരായ സായി സുദർശനും നായകൻ ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കം കുറിച്ചു. 64 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. 25 പന്തിൽ 35 റണ്‍സെടുത്ത സായി സുദർശന്‍റെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്.

ഗിൽ 44 പന്തിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 72 റണ്‍സെടുത്തു. രാഹുൽ തെവാട്ടിയ 11 പന്തിൽ 22 റൺസ് അടിച്ചെടുത്തു. ആവസാന പന്തുകളിൽ തകർത്തടിച്ച റാഷിദ് ഖാനാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 11 പന്തിൽ നാല് ഫോറുകളുടെ അകന്പടിയോടെ റാഷിദ് 24 റണ്‍സുമായി പുറത്താകാതെ ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്.

രാജസ്ഥാനായി കുൽദീപ് സെൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യുസ്‌വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റും നേടി.

തോറ്റെങ്കിലും രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗുജറാത്ത് ആറാം സ്ഥാനത്തുമാണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക