സുധാ­കരന്‍ മരുന്ന് ക­ഴി­ച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ­റ­ഞ്ഞ­ത്: ഇ.പി
Thursday, April 25, 2024 3:07 PM IST
ക­ണ്ണൂര്‍: താന്‍ ബി­ജെ­പി­യി­ലേ­ക്ക് പോ­കാന്‍ ശോ­ഭാ സു­രേ­ന്ദ്ര­നു­മാ­യി ചര്‍­ച്ച ന­ട­ത്തി­യെ­ന്ന കെ.സു­ധാ­കര­ന്‍റെ ആ­രോ­പ­ണ­ത്തി­ന് മ­റു­പ­ടി­യു­മാ­യി ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാ­ജന്‍. ബി­ജെ­പി­യില്‍ പോ­കാന്‍ ശ്ര­മിച്ച­ത് സു­ധാ­ക­ര­നാ­ണെ­ന്ന് ഇ.പി പ്ര­തി­ക­രിച്ചു.

സു­ധാ­കരന്‍ ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാ­ക്കള്‍ ഇ­ട­പെ­ട്ടാണ് തി­രി­ച്ച­യ­ച്ചത്.

ആസാം മുഖ്യമന്ത്രി ഹിമന്ത ബി­ശ്വ ശര്‍മ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മ­റ്റു ചില­രും ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കി­ല്ലെ­ന്നും ഇ.പി പ­റഞ്ഞു.

ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടു­ണ്ട്. അ­മി­ത് ഷാ­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്­ച­ക്കും സുധാ­ക­രന്‍ ശ്ര­മി­ച്ചി­ട്ടുണ്ട്.

സുധാകരന്‍ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ­റ­ഞ്ഞ­ത്. താന്‍ ആര്‍എസ്എസുക്കാര്‍­ക്കെ­തിരേ പോരാടി വന്ന നേതാവാണ്. അ­വര്‍ തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്.

തനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യ­മില്ല. താന്‍ അ­വ­സാ­നം ദു­ബാ­യില്‍ പോയ­ത് മ­ന്ത്രി­യാ­യി­രു­ന്ന­പ്പോ­ഴാണ്. സു­ധാ­ക­ര­നെ­തി­രേ നി­യ­മ­ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും ഇ.പി കൂ­ട്ടി­ച്ചേര്‍ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക