ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
Tuesday, April 30, 2024 4:39 PM IST
റായ്പൂർ: ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

മഹാരാഷ്ട്ര അതിർത്തിയോടു ചേർന്ന തെക്മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാർഡും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.

ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പോലീസ് വ്യക്തമാക്കി. ഏതാനും മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും സൂചനയുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തു നിന്ന് വൻ ആയുധ ശേഖരവും സേന കണ്ടെത്തി.

ഏപ്രില്‍ 17ന് 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാവോയിസ്റ്റുകൾ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷാസേന ശക്തമായ നടപടികൾ ആരംഭിച്ചത്.

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ഈ വർഷം 88 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചെന്ന് അധികൃതർ പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക