ആലു­വ­യിലെ ഗുണ്ടാ ആക്രമണം; നാല് പേർ ക­സ്­റ്റ­ഡി­യില്‍
Wednesday, May 1, 2024 11:46 AM IST
കൊച്ചി: ആലു­വ­ ചൊ­വ്വ­ര­യി­ലെ ഗു­ണ്ടാ ആ­ക്ര­മ­ണ­ത്തില്‍ നാല് പേർ ക­സ്­റ്റ­ഡി­യില്‍. സ്വ­രാജ്, സു­നീര്‍, ഫൈ­സല്‍, കബീർ എന്നിവരാണ് പിടിയിലായത്.

വാഹ­നം കേ­ന്ദ്രീ­ക­രി­ച്ച് ന­ട­ന്ന അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് ഇ­വര്‍ പി­ടി­യി­ലാ­യത്. ഇതിൽ ചൊ­വ്വ­ര­ സ്വ­ദേ­ശി ക­ബീ­റാണ് ആ­ക്രമ­ണം ആ­സൂ­ത്ര­ണം ചെ­യ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇ­യാള്‍­ കൃ­ത്യ­ത്തില്‍ നേ­രി­ട്ട് പ­ങ്കി­ല്ല.

ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്.

ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.