വയനാട്ടിൽ വീണ്ടും പുലി; വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയി
Tuesday, May 7, 2024 5:24 PM IST
കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി പരിഭ്രാന്തി പരത്തുന്നു. ആറാട്ടുപാറ സ്വദേശി കേളുവിന്‍റെ വളർത്തുനായയെ പുലിപിടിച്ചു കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് പുലി കേളുവിന്‍റെ വളർത്തുനായയെ ആക്രമിച്ചത്. ഇതിനു മുൻപും ഇവിടെ നിന്ന് കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും നാട്ടുകാർ ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക