മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ
Wednesday, May 8, 2024 8:34 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ യാത്ര പോയത് കേന്ദ്രത്തിന്‍റെയും പാർട്ടിയുടെയും അനുമതിയോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ പാർട്ടി വിരുദ്ധതയും രാഷ്ട്രീയ വിരോധവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നേവരേ നടന്നിട്ടില്ലാത്ത കാര്യമായി കണ്ട് ഇത് ചർച്ച ചെയ്യുകയാണ്. ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമായാണ് ഇത് അന്തി ചർച്ചയുടെ വിഷയമായി മാറിയത്. മുഖ്യമന്ത്രി വിദേശ യാത്ര പോയത് സ്വന്തം ചെലവിലാണെന്നും ഗോവിന്ദൻ പറഞ്ഞു.

തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. ജൂൺ നാല് വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. ഈ തിരക്ക് പിടിച്ച സാഹചര്യത്തിൽ ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് അദ്ദഹം ചോദിച്ചു.

സ്പോൺസർഷിപ്പ് സംബന്ധിച്ച ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണ്. മാത്യു കുഴൽനാടൻ നടത്തി‌യിട്ടുള്ള കേസിന്‍റെ പതനമാണ് കേരളം കണ്ടത്. പരാതി രാഷ്ടീയ പ്രേരിതമെന്നാണ് കോടതി അവസാനമായി വിധിച്ചത്. ഇത് തങ്ങൾ മുന്നേ പറഞ്ഞതാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക