Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
Friday, May 10, 2024 3:38 PM IST
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി.മൃദുലയാണ് കേസ് പരിഗണിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച ശിക്ഷ വിധിക്കും.
പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോകോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്.
ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വരുന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്.
2023 സെപ്റ്റംബർ 21നാണ് കേസിൽ വിചാരണ തുടങ്ങിയത്. 14 മാസം കൊണ്ടാണ് വിചാരണയും വാദപ്രതിവാദവുമെല്ലാം പൂർത്തിയായത്. കേസിൽ 73 സാക്ഷികളാണുള്ളത്.
വിചാരണയുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ ചോദ്യം ചെയ്തപ്പോൾ 600 ചോദ്യങ്ങൾക്ക് 39 എണ്ണത്തിന് ശരിയെന്ന് പ്രതി ഉത്തരം കൊടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്താണ് ഹാജരായത്. പാനൂർ സിഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
2022 ഒക്ടോബർ 22ന് രാവിലെയാണ് 23 വയസുകാരിയായ വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.
കിടക്കയിൽ ഇരിക്കുകയായിരുന്ന വിഷ്ണുപ്രിയയെ ചുറ്റികകൊണ്ട് തലക്കടിച്ചു വീഴ്ത്തിയ പ്രതി കഴുത്തറത്തെന്നും മരണം ഉറപ്പിക്കാൻ യുവതിയുടെ ഇരുകൈത്തണ്ടകളിലെയും കണങ്കാലുകളിലെയും ഞരന്പുകൾ മുറിച്ചതായും പബ്ലിക് പ്രോസിക്യൂട്ടർ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കികൊണ്ട് പറഞ്ഞു.
മാറിടത്തിലും വയറ്റിലും ഉൾപ്പെടെ 21 മുറിവുകൾ വിഷ്ണുപ്രിയയുടെ ദേഹത്ത് ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള കോടതിയിൽ മൊഴി നൽകി.
സംഭവ ദിവസം വൈകുന്നേരംതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ‘അഞ്ചാംപാതിര’ എന്ന സിനിമയാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതി ആധാരമാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതി ഉപയോഗിച്ച വെളുത്ത അപ്പാച്ചെ ബൈക്ക് രണ്ടാം നിലയിലുള്ള കോടതി ഹാളിൽ എത്തിച്ച് വിസ്തരിച്ചതും സാക്ഷി തിരിച്ചറിഞ്ഞതും ഈ കേസിന്റെ പ്രത്യേകതയായിരുന്നു.
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം. വൈകുന്നേരം അഞ്ചുവരെ 56.7 ശതമാനം പോ
Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം. വൈകുന്നേരം അഞ്ചുവരെ 56.7 ശതമാനം പോ
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.