പാളയം സിഎസ്ഐ ചർച്ചിൽ സംഘർഷം; ബിഷപ്പിന്‍റെ ചുമതല വഹിക്കുന്ന വൈദികനെ തടഞ്ഞു
Thursday, May 23, 2024 8:12 PM IST
തിരുവനന്തപുരം : സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലി പാളയം സിഎസ്ഐ ദേവാലയത്തിൽ സംഘർഷം. ബിഷപ്പിന്‍റെ ചുമതല വഹിക്കുന്ന വൈദികനെ ഒരു വിഭാഗം ദേവാലയത്തിൽ നിന്ന് ഇറക്കി വിട്ടു.

ഫാ. മനോജ്‌ റോയിസ് വിക്ടറിനെ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം എത്തി. ഇതോടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു.

ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി വ്യാഴാഴ്ച ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.