കോട്ടയം: മുന്‍നിര ടയര്‍ കമ്പനികളും റബര്‍ ബോര്‍ഡും ചേര്‍ന്നു പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നടത്തുന്ന റബര്‍ കൃഷിവ്യാപനം 1.25 ലക്ഷം ഹെക്ടറിലെത്തി. ടയര്‍ കമ്പനികളുടെ മുതല്‍മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പുതുകൃഷി സബ്‌സിഡിക്കു പുറമേ പുകപ്പുര, റബര്‍ റോളര്‍ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കും.

വടക്കുകിഴക്കന്‍ കൃഷിവ്യാപനത്തിന് ഐസ്പീഡ് എന്ന പേരില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പഞ്ചവത്സര കൃഷി പരിശീലന സ്‌കീമും നടപ്പാക്കും. നാലു പ്രമുഖ ടയര്‍ കമ്പനികള്‍ 1100 കോടി രൂപ ചെലവഴിച്ച് 94 ജില്ലകളില്‍ നടപ്പാക്കുന്ന റബര്‍ വ്യാപന പ്രോജക്ടില്‍ കൃഷി പരിശീലനത്തിന് മാത്രം ഇക്കൊല്ലം 145 കോടി രൂപ അധികം ചെലവഴിക്കും.

ചെറുകിട കര്‍ഷകര്‍ക്കും അവിടെയുള്ള അന്‍പതോളം റബര്‍ നഴ്‌സറികള്‍ക്കും പ്രയോജനം ലഭിക്കുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്. ടയര്‍ കമ്പനികളുടെ മുതല്‍ മുടക്കില്‍ വടക്കുകിഴക്കും ബംഗാളിലും റബര്‍ വ്യാപനം ആവിഷ്‌കരിച്ച് നാലു വര്‍ഷം പിന്നിടുമ്പോള്‍ 1.36 ലക്ഷം കര്‍ഷകര്‍കൂടി റബര്‍ കൃഷിയിലേക്ക് കടന്നുവന്നു. ശാസ്ത്രീയ രീതിയിലുള്ള ടാപ്പിംഗ്, ഷീറ്റ് ഗുണമേന്‍മ ഉറപ്പാക്കല്‍, ഷീറ്റ് തരംതിരിക്കല്‍, രോഗങ്ങളെ ചെറുക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കും.


ഷീറ്റ് നിലവാരം വര്‍ധിപ്പിക്കാന്‍ 3000 പുകപ്പുരകളും 3000 റബര്‍ റോളറുകളും മാതൃകാ നഴ്‌സറികളും റബര്‍മേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശന കേന്ദ്രവും നിര്‍മിക്കാന്‍ സഹായം നല്‍കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് യോജിച്ചതും ഇന്ധനമായി തദ്ദേശിയ സാധനങ്ങള്‍ ഉപയോഗിക്കാവുന്നതുമായ പുകപ്പുരകളാണ് നിര്‍മിക്കുന്നത്.

ഒരേക്കറില്‍ താഴെ റബര്‍ കൃഷിയുള്ളവരാണ് ഇവിടത്തെ ഗോത്രവാസികളേറെയും. പദ്ധതികാലാവധി പൂര്‍ത്തിയാകുമ്പോള്‍ വടക്കുകിഴക്കന്‍ മേഖലയിലെ വാര്‍ഷിക റബര്‍ ഉത്പാദനം നാലു ലക്ഷം ടണ്‍ കടക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഇവിടെ നിന്നുള്ള ദേശീയ ഉത്പാദനം 15 ശതമാനമാണ്. പദ്ധതി വിജയത്തിലെത്തുന്നതോടെ ആകെ ഉത്പാദനത്തില്‍ 40-45 ശതമാനം ത്രിപുര, ആസാം, മേഘാലയ, നാഗാലാന്‍ഡ്, ബംഗാള്‍, സിക്കിം ഉള്‍പ്പെടുന്ന മേഖലയുടേതായി മാറും.

കേരളീയരുടെതുള്‍പ്പെടെ നഴ്‌സറികള്‍ക്കു പുറമേ റബര്‍ ബോര്‍ഡും ഇവിടെ വന്‍കിട നഴ്‌സറികള്‍ ആരംഭിച്ചിട്ടുണ്ട്. 2021ല്‍ ഗോഹട്ടിയില്‍ ആംഭിച്ച ഒമേഗ ഗ്രീന്‍ സൊല്യുഷന്‍സ് നഴ്‌സറിയുടെ മേല്‍നോട്ടം റബര്‍ ബോര്‍ഡിനാണ്. മേഘാലയത്തില്‍ മൂവായിരം ഹെക്ടറിലെ കൃഷി വ്യാപനത്തിനുള്ള തൈകള്‍ ഇവിടെ തയാറാക്കിവരികയാണ്.