കൊച്ചി: രാജ്യത്തെ ആദ്യത്തെ കോളജ് പ്രഫഷണൽ സ്പോർട്സ് ലീഗിന് 26ന് മലപ്പുറത്ത് കിക്കോഫ്‌. ഫുട്ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം നടക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.

മലപ്പുറം തിരൂരിലാണ് ഉദ്ഘാടനം. കായിക വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കിക്ക് ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും ഇതേ വേദിയിലാണ്. കായിക, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണു കോളജ് സ്പോർട്സ് ലീഗ് കേരള നടത്തുന്നത്.

യുഎസിലെ പ്രശസ്തമായ പ്രഫഷണൽ കോളജ് സ്പോർട്സ് മാതൃകയിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. കോളജുകൾക്കായി പ്രത്യേക സ്പോർട്സ് ക്ലബ്ബുകളും ഫാൻസ്‌ കമ്യൂണിറ്റികളും രൂപീകരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്‌ദുറഹിമാൻ പറഞ്ഞു.


പ്രഫഷണൽ ലീഗ് ഘടനയിലുള്ള ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, പ്രമോഷൻ, സ്‌കൗട്ടിംഗ്, പ്രൈസ് മണി തുടങ്ങിയവ ഇതിലും ഉണ്ടാകും. മേജർ ലീഗുകളിലേക്കുള്ള ഫീഡർ ലീഗുകളായിട്ടാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണു ഫുട്‍ബോൾ മത്സരങ്ങൾ. 16 കോളജുകൾ പങ്കെടുക്കുന്ന ലീഗ് 27 മുതൽ ജൂൺ രണ്ടു വരെയാണ് നടക്കുക.