കണ്ണൂര്‍: ദേശീയപാതയുടെ നിർമാണം നടക്കുന്ന ചാലക്കുന്നിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.

നിർമാണത്തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ബയാസ് ഒറോൺ (35) ആണ് മരിച്ചത്. കുന്നിടിച്ച ഭാഗത്ത് മണ്ണി‌ടിച്ചിൽ തടയാൻ കോൺക്രീറ്റ് മതിൽ നിർമിക്കുന്ന പ്രവൃത്തികൾക്കിടെയാണ് മുകൾഭാഗത്തുനിന്ന് മണ്ണിടിഞ്ഞത്. ഇന്നലെ വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം.

മണ്ണിടിച്ചിലിൽ കോൺക്രീറ്റ് പ്രവൃത്തിക്കായി സ്ഥാപിച്ച ഇരുമ്പുകമ്പികൾ ഉൾപ്പെടെ താഴേക്കു വീണു. കീഴ്ഭാഗത്ത് ജോലി ചെയ്യുകയായിരുന്ന ബയാസ് ഒറോണിന്‍റെ മേൽ മണ്ണും കമ്പികളും പതിച്ചു. കമ്പികളിലൊന്ന് ഒറോണിന്‍റെ തലയിൽ തുളച്ചുകയറിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കനത്ത മഴയിൽ ഈ മേഖലയിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പ്രവൃത്തി താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അപകടത്തത്തുടർന്ന് എടക്കാട് പോലീസും കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.