മൂവാറ്റുപുഴ: തൊടുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴോടെ കാണാതായ പെരുന്പല്ലൂർ കുറ്റിയറ ജോസഫിന്‍റെ മകൻ ജോബിൻ (38) ന്‍റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 5.30ഓടെ പിറവം പാഴൂർ അന്പത്തിനു സമീപത്തെ കടവിൽനിന്നു കണ്ടെത്തിയത്. സംസ്കാരം പിന്നീട്.

ആരക്കുഴ വള്ളിക്കടയ്ക്കു സമീപമുള്ള വടക്കേക്കടവിൽ പുഴയോരത്തുള്ള പറന്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാനായി പോയ ജോബിൻ ഒഴുക്കിൽപ്പെടുകയായിരുന്നു.


ജോബിനിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മൂവാറ്റുപുഴ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു. അമ്മ: മേരി. സഹോദരങ്ങൾ: ജിബി, മാത്യൂസ്.