ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പുതിയ ബെഞ്ചിലേക്കു കൈമാറാൻ നിർദേശിച്ച് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന.

വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നും താൻ വിരമിക്കുന്ന 13നു മുന്പ് ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ബെഞ്ചിലേക്ക് ഹർജികൾ മാറ്റാൻ നിർദേശിച്ചത്. പുതിയ ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്ന ജസ്റ്റീസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് സുപ്രീംകോടതി ഹർജികൾ പരിഗണിക്കുന്നത്. ആദ്യം കേസ് പരിഗണിച്ചപ്പോൾ ചില വിഷയങ്ങളിൽ ഇടക്കാല ഉത്തരവിന് കോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.


തുടർന്ന് രണ്ടാമതു കേസ് പരിഗണിച്ചപ്പോൾ അടുത്ത വാദം കേൾക്കുന്നതുവരെ കോടതികൾ മുഖേനയോ രജിസ്ട്രേഷനിലൂടെയോ വഖഫ് ആയി പ്രഖ്യാപിച്ച വസ്തുക്കൾ അതേപടി നിലനിർത്തുമെന്നും വഖഫ് കൗണ്‍സിലുകളിലേക്കോ വഖഫ് ബോർഡുകളിലേക്കോ നിയമനങ്ങൾ നടത്തില്ലെന്നും ഏതെങ്കിലും സംസ്ഥാനം നിയമനം നടത്തിയാൽ അത് അസാധുവാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ കേസിൽ വാദം കേൾക്കാത്ത സാഹചര്യത്തിൽ നിലവിലെ സ്ഥിതി തുടരും.