ലക്നോ: യുപിയിലെ കൊടും കുറ്റവാളി ദീപക് വർമ്മ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

കഴിഞ്ഞ ദിവസം ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നാലെ പോലീസ് അഞ്ച് സംഘങ്ങളായി തെരച്ചിൽ തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ പ്രതിയെ ദേവി ഖേഡ മേഖലയിൽ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ പ്രതി പോലീസിനുനേരെ വെടിയുതിർത്തുക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിയുതിർത്തപ്പോൾ പ്രതിക്ക് നെഞ്ചിൽ വെടിയേറ്റു.

തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.