മലപ്പുറം: പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ വഴിക്കടവിലുണ്ടായ സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ വഴിക്കടവ് സ്വദേശികളായ സുരേഷ് - ശോഭ ദമ്പതികളുടെ മകനായ ജിത്തുവാണ് മരിച്ചത്. അപകട സമയത്ത് ജിത്തുവിനൊപ്പ മുണ്ടായിരുന്ന യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരേോധിച്ചത് സംഘർഷത്തിൽ കലാശിച്ചു.