ഇടുക്കി: നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്.

ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയിരുന്നില്ല. രണ്ടാമത്തെ തവണ മയക്കുവെടിവെച്ചപ്പോഴാണ് കടുവ മയങ്ങിയത്. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവച്ച് പുറത്തെത്തിച്ചു.

കൂട്ടിൽ കയറ്റിയ കടുവയെ പിന്നീട് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം കടുവാ സങ്കേതത്തിൽ തന്നെ തുറന്നു വിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക.