ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ സിബിഐക്കും ഇഡിക്കും സുപ്രീം കോടതി നോട്ടീസ്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഭാര്യയെ സന്ദർശിക്കുന്നതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയിലും നോട്ടീസ് അയച്ചിട്ടുണ്ട്.

ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബേലാ എം.ത്രിവേദി, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് അന്വേഷണ ഏജൻസികൾക്ക് നോട്ടീസ് അയച്ചത്. ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി 28ന് പരിഗണിക്കും.

മദ്യനയക്കേസിൽ മനീഷ് സിസോദിയ ഫെബ്രുവരി 26 മുതൽ ജയിലിലാണ്. സിബിഐ, ഇഡി കേസുകളിൽ ജാമ്യാപേക്ഷ നിരസിച്ച ഡൽഹി ഹൈക്കോടതി വിധിക്ക് എതിരെയാണ് സിസോദിയ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

സിസോദിയയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹാജരായത്.