ചെന്നൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ അദ്ഭുത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച കിവികള്‍ പോയിന്‍റ് പട്ടികയിൽ മുമ്പന്മാരാവുകയും ചെയ്തു.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. 246 റണ്‍സ് വിജയലക്ഷ്യം 42.5 ഓവറിലാണ് കിവികള്‍ മറികടന്നത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(78),ഡാരില്‍ മിച്ചല്‍(89*),ഡെവണ്‍ കോണ്‍വേ(48) എന്നിവരുടെ ബാറ്റിംഗ് വിജയം അനായാസമാക്കി. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍, ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടാനേ ബംഗ്ലാക്കടുവകള്‍ക്ക് കഴിഞ്ഞുള്ളൂ.

66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കര്‍ റഹീമാണ് ബംഗ്ലാനിരയിലെ ടോപ് സ്‌കോറര്‍. ഷക്കീബ്(40),മഹമ്മദുള്ള(41),മെഹ്ദി ഹസന്‍ മിറാസ്(30) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്നും ട്രെന്‍ഡ് ബോള്‍ട്ട്,മാറ്റ് ഹെന്‍‌റി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ മിച്ചല്‍ സാന്‍റ്നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ മത്സരത്തില്‍ നിലവില ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ ഉജ്ജ്വല വിജയം നേടിയ ന്യൂസിലന്‍ഡ് തൊട്ടടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ചിരുന്നു. 18ന് അഫ്ഗാനിസ്ഥാനെതിരേയാണ് ന്യൂസിലന്‍ഡിന്‍റെ അടുത്ത മത്സരം.