വാഷിംഗ്ടൺ: ഗാസ മുനമ്പിലെ ദീർഘകാല ഇസ്രയേൽ അധിനിവേശത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഗാസ പൂർണമായും ഇസ്രയേൽ കൈയടക്കുന്നത് വലിയ അബദ്ധമാണെന്നും പകരം പ്രദേശം ഒരു പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രേലി പ്രതിരോധ സേന ഗാസയിൽ കരയാക്രമണത്തിന് തയാറെടുക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

തന്‍റെ കാഴ്ചപ്പാടിൽ ഹമാസും അതിന്‍റെ തീവ്ര ഘടകങ്ങളും എല്ലാ പലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ പലസ്തീൻ അതോറിറ്റി നിലനില്ക്കണമെന്നും പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ യുദ്ധനിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും നിരപരാധികളായ സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും വെള്ളവും ലഭ്യമാകുമെന്നുമാണ് തന്‍റെ വിശ്വാസമെന്നും ബൈഡൻ ഊന്നിപ്പറഞ്ഞു.