തിരുവനന്തപുരം: ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് എട്ട് വര്‍ഷം കഠിനതടവും അരലക്ഷം രൂപയും പിഴയും.

ചെറുന്നിയൂര്‍ സ്വദേശി രാമഭദ്രനെയാണ് (55) തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി നല്ലനടപ്പ് നിയമത്തിന്‍റെ ഔദാര്യത്തിന് അര്‍ഹനല്ലെന്നും ജഡ്ജി എം.പി ഷിബു വിധിന്യായത്തില്‍ വ്യക്തമാക്കി.

2014 ഡിസംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിക്കുന്നതിനായി ‌ ഭാര്യ പോലീസിനൊപ്പം വീട്ടിലെത്തി.

ഇതില്‍ പ്രകോപിതനായ രാമഭദ്രന്‍ ഭാര്യയെ ചവിട്ടി വീഴ്ത്തുകയും കോടാലി കൊണ്ട് വെട്ടുകയുമായിരുന്നു. കഴുത്തിന് നേരെയാണ് ഇയാള്‍ കോടാലി വീശിയതെങ്കിലും ഭാര്യ ഒഴിഞ്ഞ് മാറിയതോടെ തോളില്‍ കൊള്ളുകയായിരുന്നു.