ചെന്നൈ: റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. നിയമലംഘനത്തെ തുടർന്നാണ് നടപടിയെന്ന് അറിയിച്ചതെന്നും എന്നാൽ എന്താണ് കൃത്യമായ കാരണമെന്ന് പറഞ്ഞില്ലെന്നും ബസ് ഉടമ അറിയിച്ചു.

റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി 7500 രൂപയാണ് പിഴ ഈടാക്കിയത്.

അതേസമയം, ശനിയാഴ്ച റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു.