കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ആശുപത്രിയിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും അടക്കം പങ്കെടുക്കുന്ന യോഗം ഉടൻ ചേരും. ഇതിന് ശേഷം കൂടൂതൽ കാര്യങ്ങൾ അറിയിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

അതേസമയം മെഡിക്കൽ കോളേജിൽ പുക പടർന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.

ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസ്. ഇവർ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.