ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. നിരവധി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. രാവിലെ പൂഞ്ചിലെ സുരാന്‍കോട്ട് സെക്ടറിലുള്ള ഹരി മരോട്ടെ ഗ്രാമത്തിലാണ് സംഭവം.

കരസേനാ ഉദ്യോഗസ്ഥരും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.



പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കര്‍ശനമായ ഭീകരവിരുദ്ധ നടപടികളാണ് കാഷ്മീരിൽ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം കാഷ്മീര്‍ ഐജി വി.കെ. ബിര്‍ദിയുടെ അധ്യക്ഷതയിൽ സംയുക്ത സുരക്ഷാ അവലോകന യോഗം നടന്നിരുന്നു.