കാളികാവ്: മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയ്ക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ഈ മാസം 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ കൊന്നു തിന്നത്. ഇതിനു പിന്നാലെ ആർആർടി സംഘങ്ങൾ തിരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. ഈ കൂട്ടിലാണ് 15 ദിവസത്തിനു ശേഷം പുലി കുടുങ്ങിയത്.

ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവൻ എന്നയാളുടെ വളർത്തുനായയെ അജ്ഞാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനം വകുപ്പ് പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തിയിരുന്നു. കടുവയ്ക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.