തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഇനിയൊരു മൂന്നാം പിണറായി സർക്കാർ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയ്ക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം മുഴുവൻ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും ആന്‍റണി പറഞ്ഞു.

ആര്യാടൻ ഷൗക്കത്ത് ഇന്ന് ആന്‍റണിയെ സന്ദർശിച്ചു. ആന്‍റണി പിതൃതുല്യനാണെന്ന് ഷൗക്കത്ത് പറഞ്ഞു. ആന്‍റണിയുടെ അനുഗ്രഹം വാങ്ങിയ ശേഷം നാമനിർദ്ദേശപത്രിക നൽകണമെന്ന് ആഗ്രഹിച്ചു. നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.