കോൽക്കത്ത: പശ്ചിമ ബംഗാളിൽ 2026ൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമരഹിതമായ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പരാജയം ഉറപ്പാക്കുമെന്നും 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയം, അക്രമം, പ്രീണനം, കലാപം, അഴിമതി എന്നിവയിൽനിന്നു പശ്ചിമ ബംഗാളിന് മോചനം ആവശ്യമാണെന്ന് വടക്കൻ ബംഗാളിലെ അലിപുർദുവാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് മൂന്ന് ദിവസത്തിനുശേഷമാണ് അമിത് ഷായുടെ വാക്കുകൾ.

ബംഗാളിൽ തെരഞ്ഞെടുപ്പ് സമയത്തും ദീദിയുടെ (മുഖ്യമന്ത്രി ബാനർജി) വിജയത്തിനു ശേഷവും നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഞാൻ മമതയോട് പറയുന്നു നിങ്ങളുടെ (സർക്കാരിന്‍റെ) സമയം കഴിഞ്ഞു. 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.

തൃണമൂൽ സർക്കാർ പുറത്താക്കപ്പെട്ടുകഴിഞ്ഞാൽ, ആവശ്യമെങ്കിൽ കുറ്റവാളികളെ മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുക്കുമെന്നും ഞങ്ങളുടെ പ്രവർത്തകരെ കൊലപ്പെടുത്തിയതിന് അവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും എല്ലാ മണ്ഡലം ഭാരവാഹികൾക്കും താൻ ഉറപ്പ് നൽകുന്നു.

ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. ദീദി, നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, അക്രമമില്ലാതെ ഒരു തെരഞ്ഞെടുപ്പ് നടത്തുക, എന്താണ് സംഭവിക്കുന്നതെന്ന് കാണുക. ബംഗാളിലെ ജനങ്ങൾ നിങ്ങളുടെ നിക്ഷേപം കണ്ടുകെട്ടുമെന്നും അമിത് ഷാ പറഞ്ഞു.