ന്യൂഡല്‍ഹി: റിപ്പോ നിരക്ക് അരശതമാനം കുറച്ച് ആര്‍ബിഐ. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ഇത് മൂന്നാം തവണയാണ് ആര്‍ബി ഐ തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധനനയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായത്.

റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്‍റുകളാണ് ഇടിവ് വന്നിരിക്കുന്നത്. ആ‍ബിഐയുടെ ഭവനവായ്പ എടുത്തിട്ടുള്ളവർക്കുൾപ്പെടെ ഇത് നേട്ടമാകും.

റിപ്പോ അധിഷ്ഠിത ലോണുകളുടെ എല്ലാം പലിശ നിരക്ക് കുറയും. ഭവനവായ്പയുടെ ഇ‌എം‌ഐ കാലാവധി കുറയും.