ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളുമായി കർണാടക സർക്കാർ. ഇന്‍റലിജൻസ് എഡിജിപി ഹേമന്ത് നിംബാൽക്കറെ മാറ്റി.

സിറ്റി പോലീസ് കമ്മീഷ്ണർ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. മുൻ കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ ഭർത്താവാണ് ഹേമന്ത്. ഇയാളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്‍റലിജൻസ് വീഴ്ചയാണെന്ന് കൂടി ആരോപിച്ച് സാമൂഹ്യപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മാറ്റം.