ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാദം ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലെത്തിക്കുമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത ഗാസിയാബാദ് സ്വദേശി ആശിഷ് സിംഗാണ് അറസ്റ്റിലായത്.

ക്ഷേത്രത്തിന്‍റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. രാമക്ഷേത്രത്തിലെ പ്രസാദം, ക്ഷേത്രത്തിന്‍റെ രൂപം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുമെന്നായിരുന്നു വെബ്‌സൈറ്റിലൂടെ ആശിഷ് വാഗ്ദാനം ചെയ്തിരുന്നത്.

ഇതിനായി ഇന്ത്യക്കാരിൽ നിന്ന് 51 രൂപയും വിദേശികളിൽ നിന്ന് 11 യുഎസ് ഡോളറും ഫെസിലിറ്റേഷന്‍ ഫീസായി ഈടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പത്തുകോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

പ്രസാദം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തി. 2023 ഡിസംബര്‍ 19നും 2024 ജനുവരി 12 നും ഇടയില്‍ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തരില്‍ നിന്ന് 6.3 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് ഇയാള്‍ക്ക് ലഭിച്ചത്.