മലപ്പുറം: പന്നിക്കെണിയിൽ നിന്നും വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപ‌ടി സ്വീകരിക്കുമെന്ന് കെഎസ്ഇബി. വഴിക്കടവിലേത് വൈദ്യുതി മോഷണമാണെന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിതെന്നും കെഎസ്ഇബി വ്യക്തമാക്കി.

പോസ്റ്റില്‍ നിന്ന് അനധികൃതമായി ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചതെന്നും കെഎസ്ഇബി വിശദീകരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ വഴിക്കടവ് സ്വദേശി സുരേഷ് - ശോഭ ദമ്പതികളുടെ മകൻ അനന്തുവാണ് (ജിത്തു) മരിച്ചത്.

ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് അനന്തു ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.