തൃശൂര്‍: ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ റൂറല്‍ പോലീസ് ആണ് ഇരുവരേയും പിടികൂടിയത്. കവര്‍ച്ച ചെയ്ത മാലകളും കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

ബുധനാഴ്ച ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ പ്രതികള്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചോടി ബുള്ളറ്റില്‍ കയറി രക്ഷപ്പെട്ടു.

10 മിനിറ്റിന് ശേഷം ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയുടെ മുന്നിലുള്ള റോഡിന്‍റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന കാറളം വെള്ളാനി സ്വദേശിനിയുടെ മൂന്നു പവന്‍ മാലയും ഇവർ അടിച്ചുമാറ്റി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.