ഗില്ലാട്ടം; ഇന്ത്യ മികച്ച നിലയിൽ
Wednesday, July 2, 2025 11:53 PM IST
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്. സെഞ്ചുറിയുമായി ഗില്ലും(114) രവീന്ദ്ര ജഡേജയുമാണ് (41) ക്രീസില്‍.
യശസ്വി ജയ്സ്വാൾ (87) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍.രാഹുലിന്റെ (2) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്കോറുയര്‍ത്തി. സ്കോര്‍ 95ല്‍ നില്‍ക്കേ കരുണ്‍ നായര്‍ (31) പുറത്തായി.
സ്കോർ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് (25) പുറത്തായി. പിന്നാലെ നിതീഷ് കുമാർ റെഡ്ഡി (ഒന്ന്) വേഗം കൂടാരം കയറി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും ബ്രൈഡൺ കഴ്സ്, ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ എന്നിവർ ഒരോവിക്കറ്റ് നേടി.
പരമ്പരയില്‍ ഗില്‍ നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യന്‍ നായകന് സെഞ്ചുറി നേടിയിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ട് 1 - 0 മുന്നിലാണ്.