മലപ്പുറം: ആഡംബര കാർ വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് 36 ലക്ഷം രൂപയുടെ കാർ ഭാര്യയ്ക്കുണ്ടെന്ന് സ്വരാജ് വെളിപ്പെടുത്തിയത്.

സത്യവാംഗ്മൂലം വായിച്ചിട്ട് മനസിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നത്. എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. പിന്നീട് അതു വിറ്റു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയത.

ഇടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്‌പ എടുത്താണ് വാങ്ങിയത്. അതും സത്യവാംഗ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്‌പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്‌പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസിലാക്കുന്നത്.

സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഭാര്യയോടു പറയാമെന്നും അദ്ദേഹം പറഞ്ഞു.