തൃശൂർ: എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് വിവരം.

പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, സുനൈന, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒമ്പത് വയസുകാരി സുനൈനയുടെ പരിക്ക് സാരമുള്ളതാണ്.

ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവുമാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരുക്കുകളില്ല. അപകടത്തിൽ ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് സാരമായ കേടുപാടുണ്ടായി.