മതമല്ല മനുഷ്യർ തമ്മിലുള്ള ഐക്യമാണ് ഏറ്റവും വലുതെന്നുള്ളതിന്‍റെ ഉദാഹരണമായി മാറി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം. നിർധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തി നൽകി മുസ്‌ലീം സമുദായാംഗങ്ങൾ നാടിന് മാത്രമല്ല ലോകത്തിന് മുഴുവൻ പകർന്ന് നൽകിയത് വലിയ സന്ദേശമാണ്.

കായംകുളം ചേരവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്‍റെയും പരേതനായ അശോകന്‍റെയും മകൾ അഞ്ജുവിന്‍റെ വിവാഹം പണമില്ലാത്തതിന്‍റെ പേരിൽ നടക്കില്ലെന്ന ഘട്ടം വന്നപ്പോൾ പെണ്‍കുട്ടിയുടെ മാതാവ് സഹായാഭ്യർഥനയുമായി പള്ളി കമ്മിറ്റിയിൽ സമീപിച്ചിരുന്നു. തുടർന്നാണ് വിവാഹം നടത്തി നൽകുവാൻ കമ്മിറ്റി തീരുമാനിച്ചത്. ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്ത് വച്ച് കാപ്പിൽ സ്വദേശി ശരത് ശശിയുമായാണ് അഞ്ജുവിന്‍റെ വിവാഹം നടന്നത്.

വിവാഹത്തിനുള്ള ക്ഷണകത്തും തയാറാക്കിയത് പള്ളി കമ്മിറ്റിയാണ്. അഞ്ഞൂറ് പേർക്കുള്ള സദ്യയാണ് ഒരുക്കിയത്. പത്ത് പവനും രണ്ട് ലക്ഷം രൂപയും പെണ്‍കുട്ടിക്ക് കമ്മിറ്റി നൽകും. ഇതിൽ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുവാനാണ് തീരുമാനം.


അഞ്ജുവിനും ശരത്തിനും വിവാഹമംഗങ്ങളങ്ങൾ നേരാൻ നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തിയത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.