Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
"അത് എന്നെ കടിച്ചെടുത്ത് ആഴങ്ങളിലേക്കു കൊണ്ടുപോയി, പിന്നെ..'- കൊലയാളി സ്രാവിൽ നിന്ന് രക്ഷപെട്ട യുവതിയുടെ കഥ
Wednesday, July 15, 2020 3:49 PM IST
"ലിയാനെ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു ഞാൻ പ്രതീക്ഷിച്ചതേയില്ല. അവളുടെ ശരീരമാകെ കരിനീലിച്ചിരുന്നു, മരണം അവളെ തീണ്ടി എന്നപോലെ. അതുവരെ അവളെ പ്രണിയിക്കുന്നു എന്നു ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ അന്ന് ആദ്യമായി ഞാനത് പറഞ്ഞു.' ഡസ്റ്റി ചിരിച്ചു.
"ഇത്രയും നാൾ ഒന്നിച്ചുണ്ടായിരുന്നിട്ടും എന്നെ പ്രണയിക്കുന്നു എന്നു പറയാൻ ഈ സമയമാണോ ഡസ്റ്റി നീ തെരഞ്ഞെടുത്തത്?', ലിയാനെ ഡസ്റ്റിയോടിതു ചോദിക്കുന്പോൾ അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു. ഒപ്പം ജീവിതത്തിലേക്കു മടങ്ങി വരുന്നതിന്റെ വെളിച്ചവും.
സതേൺ കാലിഫോണിയയിലെ സാൻ ഓൺഫ്രെ കടപ്പുറത്ത് പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കും ഒപ്പമിരിക്കുന്പോൾ ലിയാനെ എറിക്സണ് അത് അവൾ ഏറെ ഇഷ്ടപ്പെടുന്ന വിശ്രമവേളകളിൽ ഒന്നായിരുന്നു. 2017 ഏപ്രിലിലെ ഒരു ഒഴിവു ദിവസമാണ് സംഭവം നടക്കുന്നത്. തന്റെ പ്രതിശ്രുത വരൻ ഡസ്റ്റി ഫിലിപ്സും സുഹൃത്തുക്കളും സർഫിംഗിൽ ഏർപ്പെട്ടപ്പോൾ ലിയാനെ നീന്താനിറങ്ങി.
എന്നാൽ, പെട്ടെന്നാണ് വലതു കാലിൽ പിടിമുറുക്കിയ ഏതോ ഒരു ശക്തി അവളെ സമുദ്രത്തിന്റെ ആഴങ്ങളിലേക്കു വലിച്ചിഴച്ചത്. സാൻ ഓൺഫ്രെ കടലുകളുടെ ആഴത്തിലേക്കു വലിച്ചിഴച്ച ഭീമൻ വെള്ള സ്രാവിനെ തോൽപിച്ചു ജീവിതത്തിലേക്കു നീന്തിക്കയറിയ ഓർമകൾ പങ്കുവയ്ക്കുകയാണ് ലിയാനെ എന്ന മുപ്പത്തിയെട്ടുകാരി.
നാഷണൽ ജിയോഗ്രഫി ചാനലിന്റെ വാർഷിക ഷാർക്ക് ഫെസ്റ്റിനോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു ലിയാനെ. മൂന്നു വർഷങ്ങൾക്കിപ്പുറം നടുക്കുന്ന ആ ഓർമകൾ ലിയാനെ വിവരിക്കുന്നു.
“അത് എന്റെ കാലിൽ പിടിമുറുക്കിയപ്പോൾ തന്നെ എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസിലായി. എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസിൽ ആദ്യം തെളിഞ്ഞത്. തുടർന്ന് ഫിലിപ്സിനെ ഞാൻ ഓർത്തു. സർഫിംഗ് കഴിഞ്ഞെത്തുന്പോൾ എന്നെ കണ്ടില്ലെങ്കിൽ എനിക്കെന്തു സംഭവിച്ചു എന്നോർത്ത് അവൻ ആശങ്കപ്പെടുമല്ലോ എന്ന ചിന്ത എന്നെ അലട്ടി.
കടലിന്റെ ആഴങ്ങളിലേക്കു പോകുന്പോൾ എന്റെയുള്ളിൽ അലയടിച്ച ഓർമകളെല്ലാം ഇന്നും എന്റെ മനസിലുണ്ട്. എന്റെ തുടയിൽ ചുറ്റിപ്പിടിച്ച ആ താടിയെല്ലിന്റെ ശക്തിയും ഞാൻ മറന്നിട്ടില്ല. കടലിന്റെ ആഴങ്ങളിലേക്ക് ആ സ്രാവ് എന്നെ വലിച്ചിട്ടു. അടിത്തട്ടുകളിലേക്കു പോകുന്തോറും വെളിച്ചം മറഞ്ഞ്, ഇരുട്ട് കൂടിക്കൂടി വന്നു. മരണം മുന്നിലെത്തി എന്നെനിക്കു മനസിലായി. ശ്വാസം നിലയ്ക്കാൻ പോവുകയാണ്.
ഭീമാകാരനായ സ്രാവിന്റെ പിടിയിൽനിന്നു രക്ഷപ്പെടുക അസാധ്യമാണെന്നു മനസു പറഞ്ഞു. എങ്കിലും ജീവിതം തിരിച്ചുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ഒരു നിമിഷംകൂടി ചുറ്റും പരതി. പെട്ടെന്നൊരു നിമിഷം സ്രാവിന്റെ കണ്ണ് തനിക്കു തൊട്ടടുത്ത് എത്തിയിരിക്കുന്നതായി അവൾ കണ്ടു. ആ ഇരുട്ടിലും ഭീമൻ സ്രാവിന്റെ കണ്ണുകൾ തിളങ്ങി. അവൻ അത്ര അടുത്തായിരുന്നു.
ശത്രുവിന്റെ കണ്ണിലെ ചിരിയാണ് പോരാടാൻ എനിക്കു ധൈര്യം തന്നു. അവസാന ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു എല്ലുനുറുങ്ങുന്ന വേദനയിലും സർവശക്തിയുമെടുത്ത് ഞാൻ എന്റെ കൈ ചുരുട്ടി ആ കൊലയാളി സ്രാവിന്റെ കണ്ണിൽ ഇടിച്ചു, ഒന്നല്ല പലവട്ടം. സ്രാവിന്റെ കണ്ണുകൾ വളരെ മൃദുവാണെന്നു താൻ തൊട്ടറിഞ്ഞു.
അപ്രതീക്ഷിത ആക്രമണത്തിൽ വേദനകൊണ്ട് പുളഞ്ഞ സ്രാവിന്റെ വായ് തുറന്നു. തുടയിൽനിന്നുള്ള പിടി അയഞ്ഞു. വേദന സഹിക്കാൻ വയ്യാതെ അതു നീന്തിമാറി. അവന്റെ വായിൽനിന്നു പൂർണമായി സ്വതന്ത്രയായതോടെ, മുപ്പതടി താഴ്ചയിൽനിന്നു ഞാൻ മുകളിലേക്കു കുതിച്ചുനീന്തി. ' ലിയാനെ പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ മുൻ വർഷങ്ങളേക്കാൾ പ്രകോപനംകൂടാതെയുള്ള സ്രാവ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. തീരവാസികളുടെ എണ്ണത്തിലെ വർധനയും ഉയർന്ന താപനിലയുമാണ് കാരണമെന്ന് അവർ വിലയിരുത്തുന്നു.
സംഭവ ദിവസത്തെ ഡസ്റ്റി ഫിലിപ്സ് ഓർക്കുന്നതിങ്ങനെ: "സർഫിംഗിനിടയിൽ ഞാൻ ലിയാനയുടെ നിലവിളി കേട്ടു. ആ നിലവിളി എന്റെയുള്ളു തുളച്ചുകൊണ്ടു കടലിനടിയിലേക്കു താഴ്ന്നു പോയി. പെട്ടെന്നു തന്നെ ലിയാനെ ഉണ്ടായിരുന്ന ഭാഗത്തേക്കു നോക്കിയെങ്കിലും അവിടത്തെ വെള്ളത്തിന് അനക്കംപോലും ഉണ്ടായിരുന്നില്ല. ഞാൻ അവിടെ മുഴുവൻ നോക്കി. പക്ഷേ എവിടെയും ലിയാനയെ കണ്ടില്ല. ഞാൻ ഏറെനേരം കാത്തിരുന്നെങ്കിലും അവൾ പൊങ്ങി വന്നതുമില്ല.
അവളെ കാത്ത് ഞാൻ തീരത്തു നിന്നപ്പോൾ അവൾ കടലിനടിയിൽ ജീവനുവേണ്ടി ഒരു ഭീമൻ സ്രാവുമായി പോരാടുകയായിരുന്നു. കരയിലേക്കു നീന്തിക്കയറിയ ലിയാനെ തീർത്തും അവശയായിരുന്നു. ഞാൻ അവളെ എന്റെ സർഫിംഗ് ബോർഡിലേക്കു കിടത്തി. ആ നേരം അവൾ ഒരു രക്തപ്പുഴയായിരുന്നു.' ഫിലിപ്സ് പറയുന്നു.
പ്രാദേശിക മറൈൻ ബേസിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരാണ് ലിയാനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചത്.
"ഞാൻ ലിയാനെയുടെ കാൽ മെല്ലെ ഉയർത്തി, സത്യമായും അതു താഴേക്കു വീണുപോകുമെന്ന് എനിക്കു തോന്നി' ആരോഗ്യപ്രവർത്തകനായ ജസ്റ്റിൻ മേയേഴ്സ് പറയുന്നു. അങ്ങനെ എട്ടു ശസ്ത്രക്രിയകൾക്കും ഒൻപത് ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ലിയാനെ ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങി.
അനാമിക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
പേര് പോരായി; സഹോദരിമാര്‍ മക്കള്‍ക്ക് പേരിട്ടപ്പോള്‍ സംഭവിച്ചത്
തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് വേറിട്ട ഒരു പേരിടണമെന്നാണ് ഒട്ടുമിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പണ്ട് വായിച്ച പ
ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളു
അപകടത്തില്‍പ്പെട്ട ഉടമയെ രക്ഷിക്കാന്‍ ഈ നായ ചെയ്തത്...
നായകള്‍ മനുഷ്യരുമായി വലിയ ചങ്ങാത്തം ഉള്ളവരാണല്ലൊ. പല സാഹചര്യങ്ങളിലും സ്വജീവന്‍ പോലും നല്കി നായകള്‍ തങ്ങളുടെ യജമാ
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശ
നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്റുകള്‍
"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരു
പലതവണ മരണത്തെ അതിജീവിക്കുമ്പോള്‍; ബെന്‍ എന്ന വിസ്മയം
അതിജീവനം എന്ന വാക്കിന്റെ ആഴം അത് അനുഭവിച്ചവര്‍ക്കും സാക്ഷിയായവര്‍ക്കും ആണ് ഏറ്റവും മനസിലാക്കാന്‍ കഴിയുക. പ്രതീക്ഷക
വഴി നിറയെ പിങ്ക് ബലൂണുകള്‍; കാരണം ഇതാണ്
വീട്ടില്‍ ഒരു പുതിയ അതിഥി എത്തുമ്പോള്‍ എല്ലാവര്ക്കും വലിയ സന്തോഷമാണല്ലൊ. അടുത്ത തലമുറ മാതാപിതാക്കളെയും മുത്തച്ഛനെ
വ്യാജഗർഭത്തിന്റെ പേരിൽ 17 തവണയായി തട്ടിയതു 98 ലക്ഷം
ഗർഭിണിയാണെന്ന് അഭിനയിച്ചു സർക്കാരിൽനിന്നു പ്രസവാനുകൂല്യമായി 98 ലക്ഷം രൂപ തട്ടിയെടുത്ത അന്പതുകാരിക്ക് ഒരുവർഷവും ആ
"എന്റെ ജീവിതം മാന്ത്രികമാക്കിയതിന് എല്ലാവര്ക്കും നന്ദി'; ഡാനിയേലയുടെ അവസാന പോസ്റ്റ്
എത്ര മഴകണങ്ങളും പൊള്ളിക്കുന്ന തീയമ്പുകളും ഏറ്റാണ് ഓരോ ജീവിതവും തിരികെ കുന്നുകയറുന്നത്. ചിലര്‍ പൊടുന്നനെയും വേറെ ചില
10 കോടി ലോട്ടറിയടിച്ചു; പിന്നാലെ കമിതാക്കൾ അടിച്ചുപിരിഞ്ഞു
കോടികൾ ലോട്ടറിയടിച്ചാൽ തുടർന്നുള്ള ജീവിതം അത്യന്തം സുഖകരമായിരിക്കേണ്ടതാണ്. എന്നാൽ 10 കോടി രൂപ ലോട്ടറിയടിച്ച ബ്രിട
"എന്റെ പ്രിയപ്പെട്ട സഹോദരിക്ക്'; വര്‍ഷങ്ങള്‍ക്കിപ്പുറം നോവിക്കുന്ന ഒരു കത്ത്
കത്തുകള്‍ പലരുടെയും ഹൃദയത്തിന്റെ പരിച്ഛേദം തന്നെ ആയിരിക്കും. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി കുറിക്കുന്ന ഓരോ വരിയിലും
"സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്'; നന്പർ തെറ്റായി വന്നെന്ന് ലോട്ടറി അധികൃതർ
2,800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ "സോറി, നിങ്ങൾക്കല്
"കാരെന്‍സ് ഡൈനര്‍'; അപമാനിച്ച് ആഹാരം തരുന്ന ജീവനക്കാരുള്ള വിചിത്രമായ ഹോട്ടല്‍
"കസ്റ്റമര്‍ ഈസ് ദി കിംഗ്' എന്നാണല്ലൊ സാധാരണയായി എല്ലാ ബിസിനസുകാരും പറയാറുള്ളത്. അതിനാല്‍ത്തന്നെ തങ്ങളുടെ ഇടപാടുകാ
നായ വളര്‍ത്തിയ പെണ്‍കുട്ടി; ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ
റെഡ് ലിസ്റ്റ് പുസ്തകത്തിലെ നീലഗിരി മാര്‍ട്ടന്‍; സംരക്ഷിക്കണം
എത്രയെത്ര വേറിട്ട ജീവജാലങ്ങളുടെ സംഗമയിടമാണ് നമ്മുടെ ഈ ഭൂമി. ഇത്തരത്തിലുള്ള വൈവിധ്യം മനോഹാരിത മാത്രമല്ല നിലനില്
കർണാടക ബന്നാർഘട്ടയിൽ "പുള്ളിപ്പുലി സഫാരി' റെഡി...
പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അ
സ്വർണഭാരത്താൽ നടക്കാൻ ബുദ്ധിമുട്ടി വധു..! വിവാഹത്തിന് ചെലവായത് 249 കോടി
അന്പരപ്പിക്കുന്ന ആഡംബരവിവാഹങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. എന്നാൽ ചൈനയിൽ അടുത്തിടെ നടന്ന ഒരു വിവാഹം അ
തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
ലോകത്തിലെ ഏറ്റവും ആദ്യകാല ഡെസ്ക്ടോപ്പുകള്‍; കണ്ടെത്തിയതിവിടെ...!
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലഘട്ടത്തില്‍ ആണല്ലൊ നാം ജീവിക്കുന്നത്. ഒരു ഞൊടിയില്‍ കാഴ്ചകള്‍ ആകെ മാറുന്നയത്ര കണ്ട
"ബീഹാര്‍ മിറക്കിള്‍'; മരിച്ചയാളുടെ തിരിച്ചുവരവ്
മരണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണല്ലൊ. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലര്‍ക്ക് അ
ഒന്നരമാസംകൊണ്ടു 2.5 ലക്ഷം രൂപ..! യാചകസ്ത്രീയുടെ സന്പാദ്യം പോലീസിനെ അന്പരപ്പിച്ചു
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനം കൂടിയായ ഇൻഡോറിനെ യാചകരഹിത മേഖല
"വരന് ഡോക്ടര്‍, അപ്പോള്‍ പ്രീവെഡിംഗ് ഷൂട്ടിന് പറ്റിയ ഇടം ഇതല്ലെ'; പണിപോയ കഥ
കാലം അങ്ങ് പുരോഗമിച്ചപ്പോള്‍ കല്യാണം കെങ്കേമം ആക്കുന്നതിനായി ആളുകള്‍ നിരവധി പരീക്ഷണങ്ങള്‍ രംഗത്തിറക്കി. അതില്‍ ഏറ്റ
ഭൂതകാലത്തില്‍ നിന്നുള്ള ഒരു കുപ്പിയിലെ അവിശ്വസനീയമായ സന്ദേശം; വായിക്കുക
ജീവിതം മറവികളുടെ കൂമ്പാരത്തില്‍ നിന്നും പലതിനെയും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും വിസ്മയവും അവര്ണനീയമാണ
വൈറലായ ആ സൊമാറ്റോക്കാരന്‍...
"ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനിപ്പിച്ചൂ കൂടെ' എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ച
‘പ്രണയദിനങ്ങള്‍' ഇല്ലാത്ത നാടുമുണ്ട് ലോകത്ത്...
പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റെൻസ് ദിനം. വാലന്റെൻസ് ദിനത്തിന് എഴുദിവസം
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top