കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്‍റെ പ്രതികരണം; കാരണം...
Thursday, April 11, 2024 9:55 AM IST
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍ കണ്ടെത്താന്‍ അന്വേഷിച്ചിറങ്ങും. കണ്ടെത്തി കഴിയുമ്പോള്‍ വലിയ സമാധാനവും ലഭിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തിയെ ശിക്ഷിക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുകയും ചെയ്യും.

എന്നാല്‍ അമേരിക്കയിലെ ഡെട്രോയിറ്റില്‍ നിന്നും ഒരു കുട്ടിയെ കാണാതായ സംഭവം ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. സംഗതി 2014 കാലത്താണ് നടന്നത്. എന്നാല്‍ ആ സംഭവത്തിലെ ചര്‍ച്ചകള്‍ ഇന്നും തുടരുന്നു.

ഡെട്രോയിറ്റില്‍ ഉള്ള ചാള്‍സ് ബതുവല്‍ നാലാമന്‍ എന്നയാളുടെ മകനായ ചാള്‍സ് ബതുവല്‍ അഞ്ചാമനെ ഒരുദിവസം കാണാതായി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ അന്വേഷണ ഏജന്‍സികള്‍ ഇടപെട്ടു. എഫ്ബിഐ അടക്കമുള്ള ഏജന്‍സികള്‍ 11 ദിവസമായി ഈ 12കാരനെ അന്വേഷിക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത്. ഒരു ടിവി അഭിമുഖത്തിനിടയില്‍ കുട്ടി എവിടെ എന്ന് കണ്ടെത്തിയ കാര്യം അവതാരകയായ ഗ്രേസ് ചാള്‍സ് ബതുവല്‍ നാലാമനെ അറിയിക്കുന്നു. അവരുടെ തന്നെ വീട്ടില്‍ ബേസ്‌മെന്‍റില്‍ കുട്ടി ഒളിച്ചിരിക്കുകയായിരുന്നത്രെ.

അതിന്‍റെ കാരണം ഏവരേയും ഞെട്ടിക്കുന്നതും. കുട്ടിയെ കണ്ടെത്തിയ കാര്യം കേട്ട പിതാവിന്‍റെ പ്രതികരണത്തിന്‍റെ ദൃശ്യങ്ങള്‍ എക്‌സില്‍ എത്തിയിരുന്നു.

ചാള്‍സ് ബതുവല്‍ നാലാമനും കുട്ടിയുടെ രണ്ടാനമ്മയായ മോണിക്ക് ഡില്ലാര്‍ഡും ഈ കുട്ടിയോട് ക്രൂരമായിട്ടായിരുന്നു പെരുമാറിയത്. പ്രത്യേകിച്ച് പിതാവിന്‍റെ പെരുമാറ്റം. അതിക്രൂരമായ വ്യായാമ മുറകള്‍ ഇയാള്‍ കുട്ടിയെ ചെയ്യിച്ചിരുന്നു. പ്രത്യേകിച്ച് നൂറുകണക്കിന് പുഷ്-അപ്പുകള്‍, സിറ്റ്-അപ്പുകള്‍, ജമ്പിംഗ് ജാക്കുകള്‍, ഭാരോദ്വഹനം എന്നിവയൊക്കെ ചെയ്യിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞതോടെ ജനരോഷം ഇവര്‍ക്കെതിരേ ഉണ്ടായി. പീഡനം, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി 2015-ല്‍ ബതുവല്‍ നാലാമനെയും ഡില്ലാര്‍ഡിനെയും അറസ്റ്റ് ചെയ്തു. പിന്നീട്, ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന പീഡനക്കുറ്റം ഒഴിവാക്കി.

കുട്ടിയില്‍ പോഷകാഹാക്കുറവും കോടതി കണ്ടെത്തി. 2016ല്‍ ചാള്‍സ് കുറ്റസമ്മതം നടത്തി. കുട്ടിയുടെ പിതാവിനെ കോടതി ശിക്ഷിച്ചു. മാത്രമല്ല കോപം നിയന്ത്രിക്കാനുള്ള ക്ലാസുകളില്‍ പങ്കെടുക്കണമെന്നും ഉത്തരവിട്ടു. കൂടാതെ കുട്ടിയെ കാണാനുള്ള അനുമതിയും കോടതി നിഷേധിച്ചു.

ഈ സംഭവങ്ങള്‍ സത്യമോ എന്ന് പലരും ചിന്തിച്ച സാഹചര്യത്തില്‍ വിഷയവും ഈ വീഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും എത്തുകയായിരുന്നു. കാര്യമിപ്പോള്‍ അറിയുന്നവരും ആകെ ഞെട്ടലിലാണ്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.