Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ഒരൊറ്റ വ്യക്തിയുടെ പക്വതയില്ലായ്മയാണ് കലാശക്കൊട്ടിന്റെ നേരത്ത് പൂരത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞത്.
വകതിരിവില്ലാത്തൊരു പോലീസ് ഉദ്യോഗസ്ഥന്റെ മൂന്നാംകിട പ്രകടനം അലങ്കോലമാക്കിയത് ഒരു നാടിന്റെ സംസ്കാരത്തിലൂന്നിയൊരു മഹാ ഉത്സവത്തെ. തൃശൂർ പൂരം ഭക്തരെയും പൂരപ്രേമികളെയും കാണിക്കാതിരിക്കാൻ ഒരു വ്യക്തി വിചാരിച്ചാൽ സാധിക്കുമെന്നു വരുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്.
അതിനു കാരണക്കാരനായ പോലീസ് കമ്മീഷണർക്കുള്ള ശിക്ഷ കേവലമൊരു സ്ഥലംമാറ്റമാണോ? ജാതി-മത ഭേദമെന്യേ വിദേശത്തുനിന്നുപോലും പൂരത്തിനെത്തിയ എത്ര മനുഷ്യരാണ് അതൊന്നു കാണാനാകാതെ മടങ്ങിയത്. അതു മുടക്കാൻ കഴിയുമെങ്കിൽ ഇത്തരം ഉദ്യോഗസ്ഥർക്ക് എന്തു സാമൂഹ്യവിരുദ്ധതയും നടത്താനാകും.
കഴിഞ്ഞവർഷവും പൂരം അലങ്കോലമാക്കിയ ഉദ്യോഗസ്ഥനെ ഇത്തവണയും പ്രമാണിയാക്കിയ സർക്കാരിനുമുണ്ട് ഉത്തരവാദിത്വം. ആത്മീയതയും സംസ്കാരവും ആനന്ദവുമൊക്കെ ചേർത്തു തൃശൂർ ലോകത്തിനു വിളന്പുന്ന വിരുന്നാണ് പൂരം. ഇനിയൊരിക്കലും അതു മുടങ്ങിക്കൂടാ. ഇത്തവണ മുടങ്ങിയതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പും അരുത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ അമിതാധികാര പ്രയോഗം മൂലമാണ് പൂരം നിർത്തിവയ്ക്കേണ്ടിവന്നത്. രാത്രി 10.30 മുതൽ പൂരപ്പറന്പും പരിസരവും പോലീസ് രാജിനു വേദിയായി. വെടിക്കെട്ടിനു 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂ, കമ്മിറ്റിക്കാരെ കടത്തിവിടില്ല തുടങ്ങിയ നിയന്ത്രണങ്ങൾക്കു പുറമേ, വെടിക്കെട്ടു തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുന്പുതന്നെ റോഡ് അടച്ച് ആളുകളെ തടയുകയും ചെയ്തതോടെ നിയന്ത്രണം നിരോധനമായി മാറി.
ആനയ്ക്കു കൊടുക്കാൻ കൊണ്ടുവന്ന പനന്പട്ടയും കുടമാറ്റത്തിനുള്ള കുടയും വരെ അങ്കിത് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ""എടുത്തോണ്ട് പോടാ പട്ട’’എന്നു പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. വിവിധ വകുപ്പുകളിൽനിന്നു ഡ്യൂട്ടിക്കെത്തിയിരുന്ന സർക്കാർ ജീവനക്കാരെയും പോലീസ് തടഞ്ഞു.
പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ തിരുവന്പാടി വിഭാഗം പഞ്ചവാദ്യം നിർത്തി. രാത്രി ഒന്നരയോടെ പൂരപ്പന്തലിലെ ലൈറ്റുകൾ അണയ്ക്കുകയും ചെയ്തു. രാത്രി ചടങ്ങ് ഒരാനയെ മാത്രം എഴുന്നള്ളിച്ച് അവസാനിപ്പിക്കുകയും ആനകളെ പന്തലിൽ നിർത്തി സംഘാടകർ മടങ്ങുകയും ചെയ്തതോടെ പൂരം മുടങ്ങി.
നാലു മണിക്കൂറിനുശേഷം മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ കളക്ടർ ഉൾപ്പെടെയുള്ളവർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വെടിക്കെട്ടു നടത്താൻ തീരുമാനിച്ചത്. രാത്രിയിൽ നടക്കേണ്ടിയിരുന്ന വർണാഭമായ വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഒരൊറ്റ വ്യക്തിയുടെ പക്വതയില്ലായ്മയാണ് കലാശക്കൊട്ടിന്റെ നേരത്ത് പൂരത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞത്.
മുന്പ് വടക്കുംനാഥ ക്ഷേത്രാങ്കണത്തിൽ ഭക്തരെ ലാത്തിച്ചാർജ് ചെയ്യാൻ ഉത്തരവിട്ടതിന്റെ കളങ്കം പേറുന്ന ഉദ്യോഗസ്ഥനാണ് അങ്കിത് അശോക്. അന്നു താക്കീതു നൽകിയെങ്കിലും അതിന്റെ പതിന്മടങ്ങ് ധാർഷ്ട്യത്തോടെ അദ്ദേഹം ഇക്കുറിയും അഴിഞ്ഞാടി.
പോലീസുകാർക്ക് കമ്മീഷണറുടെ നടപടിയിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും വിക്രിയകൾ കണ്ടുനിൽക്കാനേ നിർവാഹമുണ്ടായിരുന്നുള്ളു. ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം പൂരത്തിന്റെ വിജയത്തിനായി വിയർപ്പൊഴുക്കിയ സകല പോലീസ് ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കിയ കമ്മീഷണർക്കെതിരേ സേനയ്ക്കുള്ളിലും പ്രതിഷേധമുണ്ട്.
ഇടഞ്ഞ ആനയെപ്പോലെ പൂരപ്പറന്പിൽ അഴിഞ്ഞാടിയ കമ്മീഷണർ അശോക് അങ്കിതിനൊപ്പം അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റി. അങ്കിതിനുള്ള ശിക്ഷ തലോടലിൽ ഒതുക്കരുത്. ഒരാവശ്യവുമില്ലാതെ അദ്ദേഹം ഈ വിധം പെരുമാറിയത് മദ്യപിച്ചു ലക്കുകെട്ടാണോ മറ്റാരുടെയെങ്കിലും ഇടപെടലിലാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
അതോടൊപ്പം രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉൾപ്പെടെ എല്ലാവരും സംയമനം പാലിക്കണം. ആരും അങ്കിതിനെപ്പോലെ ഉറഞ്ഞുതുള്ളരുത്. പൂരം ഒരാഘോഷം മാത്രമല്ല, നാനാജാതി മതസ്ഥരെയും ഒന്നിച്ചുകൂട്ടുന്നൊരു സംസ്കാരംകൂടിയാണ്; ഓർമയുണ്ടായിരിക്കണം.
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
Latest News
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
കള്ളക്കടൽ; ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
Latest News
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
കള്ളക്കടൽ; ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top