നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രചാരണവും അതു തടയേണ്ടവരുടെ നിഷ്ക്രിയത്വവും വ്യക്തി അധിക്ഷേപങ്ങളും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെയുള്ള കള്ളവോട്ടും അട്ടിമറിക്കപ്പെടുന്ന വോട്ടർപട്ടികയുമൊക്കെ നാം കണ്ടു. അധികാരത്തിനുവേണ്ടിയുള്ള അട്ടിമറികളും കുതിരക്കച്ചവടവുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കിക്കഴിഞ്ഞു. കള്ളവോട്ടിനു പ്രേരിപ്പിക്കുന്ന പാർട്ടികൾ ഭരണത്തിലും കള്ളത്തരം കാണിക്കുമെന്നു തിരിച്ചറിയണം. രാവിലെതന്നെ വോട്ട് ചെയ്യുന്നത് കള്ളവോട്ടിന്‍റെ സാധ്യതകൾ കുറയ്ക്കും.

“തെരഞ്ഞെടുപ്പുകൾ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് അവരുടെ തീരുമാനമാണ്. അടുപ്പിനു പുറംതിരിഞ്ഞുനിന്ന് പൊള്ളലേൽക്കാനാണു തീരുമാനിക്കുന്നതെങ്കിൽ വ്രണം സഹിച്ച് ഇരിക്കേണ്ടിവരും.”

ജനാധിപത്യത്തെക്കുറിച്ച് വിഖ്യാതമായ നിർവചനം നൽകിയിട്ടുള്ള ഏബ്രഹാം ലിങ്കണിന്‍റെ വാക്കുകളാണിത്. ഉചിതമായ തീരുമാനമെടുത്ത് വോട്ട് ചെയ്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്നു വേണമെങ്കിൽ ഇതിനെ വ്യാഖ്യാനിക്കാം.

ആ തീരുമാനത്തിന്‍റെ ദിവസമാണ് നാളെ; സ്വതന്ത്ര ഇന്ത്യയിലെ 18-ാമത് പൊതുതെരഞ്ഞെടുപ്പിലെ കേരളത്തിന്‍റെ ഊഴം. സാധിക്കുമെങ്കിൽ അതിരാവിലെതന്നെ എഴുന്നേറ്റ് പോളിംഗ് ബൂത്തിലേക്കു പോകുക. അവിടെ നമ്മുടെ ജനാധിപത്യം തളിർക്കുന്നുവെന്ന് ഉറപ്പാക്കാം. അവിടെവച്ച്, വോട്ടിന്‍റെ അടയാളമായി ജനാധിപത്യം വിരൽത്തുന്പിലൊരു മുദ്ര തരും; ഉത്തമഗീതംപോലെ വിശിഷ്ടമായത്.

വിദ്വേഷപ്രചാരണവും അതു തടയേണ്ടവരുടെ നിഷ്ക്രിയത്വവും വ്യക്തി അധിക്ഷേപങ്ങളും വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെയുള്ള കള്ളവോട്ടും അട്ടിമറിക്കപ്പെടുന്ന വോട്ടർപട്ടികയുമൊക്കെ നാം കണ്ടു. തൃശൂർ പൂങ്കുന്നത്ത് ആൾത്താമസമില്ലാത്ത ഫ്ലാറ്റിന്‍റെ വിലാസത്തിൽ 73 പേരെ വോട്ടർപട്ടിക‍യിൽ ചേർത്തിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അവരിലൊരാൾപോലും അവിടെ താമസിക്കുന്നില്ല. കണ്ണൂരും കാസർഗോട്ടും കോഴിക്കോട്ടുമൊക്കെ മുതിർന്ന പൗരന്മാരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിനിടെ തട്ടിപ്പു നടത്തി അറസ്റ്റിലായത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്. വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങളിലൂടെ നാടാകെ മലീമസമാക്കുന്നതിൽ നേതാക്കൾ മത്സരിക്കുകയാണ്.

ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയാണെന്നാണ് റിപ്പോർട്ടുകൾ! കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും അദ്ദേഹത്തിന്‍റെ ഡമ്മിയുടെയും നാമനിർദേശ പത്രികയിൽ പിന്തുണച്ച നാലു പേരുടെയും ഒപ്പുകൾ അവരുടേതല്ലെന്ന് ബോധ്യപ്പെട്ടെന്നു പറഞ്ഞ് വരണാധികാരി നാമനിർദേശക പത്രിക തള്ളി.

തൊട്ടുപിന്നാലെ ബിഎസ്പി സ്ഥാനാർഥിയും ഏഴു സ്വതന്ത്രരും പത്രിക പിൻവലിക്കുന്നു. ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിക്കുന്നു. കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അധികാരത്തിനുവേണ്ടിയുള്ള അട്ടിമറികളും കുതിരക്കച്ചവടവുമൊക്കെ ഇന്ത്യൻ ജനാധിപത്യത്തെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കിക്കഴിഞ്ഞു.

ജനുവരി 30ന് ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മേയറാക്കാൻ വരണാധികാരി നടത്തിയ നഗ്നമായ കുറ്റകൃത്യങ്ങൾ കണ്ടു നടുങ്ങിയ രാജ്യത്തിന് സൂററ്റൊന്നും വലിയ വാർത്തയല്ല. ചണ്ഡിഗഡിൽ കാമറയിലേക്കു നോക്കിക്കൊണ്ടാണ് വരണാധികാരിയായിരുന്ന ബിജെപി അനുകൂലി അനിൽ മസീഹ്, കോൺഗ്രസ്-ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ നശിപ്പിച്ചത്. ജനാധിപത്യത്തെ അവഹേളിക്കുന്നതു കണ്ട് ഞെട്ടിപ്പോയെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.

ഇത്തരം നിരവധി ഞെട്ടലുകളിലൂടെ രാജ്യം കടന്നുപോകുന്പോൾ നിരാശയല്ല വോട്ടർമാരെ നയിക്കേണ്ടത്; ഉത്തരവാദിത്വബോധമാണ്. വോട്ടെടുപ്പിൽനിന്നു പിന്തിരിയുകയല്ല, വോട്ട് ചെയ്യുമെന്നു പ്രതിജ്ഞയെടുക്കുകയാണു വേണ്ടത്. എന്തു കാരണത്താലായാലും വോട്ട് ബഹിഷ്കരിച്ചു പ്രതിഷേധിക്കണമെന്നു പറയുന്നവരെ നമ്മൾ ബഹിഷ്കരിക്കണം.

വോട്ടിൽ കൃത്രിമത്വം ഉണ്ടാകുമെന്നു സംശയിക്കുന്നതിനേക്കാൾ അനിവാര്യം, വിവിപാറ്റിൽ ഏഴു സെക്കൻഡ് തെളിയുന്ന നമ്മുടെ വോട്ടുവിവരങ്ങൾ വായിച്ച് സുതാര്യത ഉറപ്പാക്കുകയാണ്. കള്ളവോട്ടിനു പ്രേരിപ്പിക്കുന്ന പാർട്ടികൾ ഭരണത്തിലും കള്ളത്തരം കാണിക്കുമെന്നു തിരിച്ചറിയണം. രാവിലെതന്നെ വോട്ട് ചെയ്യുന്നത് കള്ളവോട്ടിന്‍റെ സാധ്യതകൾ കുറയ്ക്കും.

അതെ, നാളെ നമ്മുടെ ദിവസമാണ്. ജനാധിപത്യത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ, മതേതരത്വത്തിന്‍റെ ദിവസം. വിരലിൽ വീഴുന്ന മഷി, വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി നാം സാധ്യമായതു ചെയ്തുവെന്ന മുദ്രയാണ്.

ട്രാഫിക് എന്ന സിനിമയിലെ വാക്യങ്ങളെ ഇങ്ങനെയും കേൾക്കാം: അതേ, നിങ്ങൾ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഏതൊരു ദിവസത്തെയുംപോലെ നാളെ എന്ന ദിവസം കടന്നുപോകും. പക്ഷേ, നിങ്ങളുടെ ഒരു വോട്ട് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടു പേർക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ ധൈര്യം നൽകുന്ന ചരിത്രം.