രാഹുൽ ശ്രദ്ധ പുലർത്തണമായിരുന്നു; നമ്മൾ ഒരു പക്ഷം മാത്രമല്ലേ കേട്ടിട്ടൊള്ളൂ: രമേശ് പിഷാരടി
Thursday, September 18, 2025 2:46 PM IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടന്‍ രമേശ് പിഷാരടി. രാഹുൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും പിഷാരടി പറഞ്ഞു.

""രാഹുൽ ശ്രദ്ധ പുലർത്തണമായിരുന്നു. ഇവർ തമ്മിൽ എങ്ങനെയായിരുന്നുവെന്ന് നമുക്ക് അറിയില്ല. നമ്മൾ ഏകപക്ഷീയമായി മാത്രമല്ലേ കേട്ടിട്ടൊള്ളൂ. കുറച്ച് നേരം ദൈർഘ്യമുള്ളൊരു സംഭാഷണം കേട്ട് അതിനെക്കുറിച്ചൊരു അഭിപ്രായം പറയുക സാധ്യമല്ല. ആരോപണം പ്രത്യാരോപണം എന്നതിന് പകരം ഒരു തീരുമാനം ഉണ്ടാകണം. രാഷ്ട്രീയത്തിൽ വേട്ടയാടപ്പെടും.

പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും.വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല. ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികമാണ്. രാഹുലിന്‍റെ സുഹൃത്തായതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും.

ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായി''. പിഷാരടി പറഞ്ഞു.