Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
Sunday, May 25, 2025 4:15 PM IST
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ നിർമിച്ച ദിലീപ് സിനിമ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിശേഷങ്ങള്‍. കരിയറിലെ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ദിലീപ് സിനിമ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ സംവിധായകന് ബിന്റോ സ്റ്റീഫന്‍. എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിരിക്കും ചിന്തയ്ക്കും തിരിച്ചറിവിനും വകയുള്ള രസക്കൂട്ട്.
ഷാരിസ്മുഹമ്മദിന്റെ കാമ്പുള്ള തിരക്കഥ, ലിസ്റ്റിന് സ്റ്റീഫന്‍ എന്ന നിര്‍മാതാവിന്റെ പിന്തുണ, റാണിയ റാണ എന്ന പുതുമുഖ നായികയുടെ മിന്നും പ്രകടനം - എല്ലാം ഒന്നുചേര്‍ന്നപ്പോള്‍ പ്രിന്‍സും കുടുംബവും തിയറ്ററുകൾ കളറാക്കി. നര്‍മത്തില്‍ സമകാലിക വിഷയം പറയുന്ന സിനിമയില്‍ ദിലീപിനെ കൃത്യമായി ഒരുക്കിയിറക്കി എന്നതാണ് ചിത്രത്തിന്റെ വിജയ രഹസ്യം.
"നിറഞ്ഞ സദസില്‍ പ്രേക്ഷകര്‍ക്കൊപ്പം ആളറിയാതെയിരുന്ന് അവര്‍ ആ സിനിമയ്ക്കൊപ്പം പോകുന്നതു കാണുന്നതാണ് ഒരു സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഈ സിനിമയിലൂടെ ഞാനത് അനുഭവിക്കുകയാണ്'- ബിന്റോ സ്റ്റീഫന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രിന്‍സിലേക്ക് എത്തിയത്..?
മാജിക് ഫ്രെയിംസിന്റെ ജനഗണമനയിലും മലയാളി ഫ്രം ഇന്ത്യയിലും ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് ലിസ്റ്റിനുമായി അടുപ്പമായത്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നപ്പോഴാണ് അതിന്റെ എഴുത്തുകാരന് ഷാരിസിനെ പരിചയപ്പെട്ടത്.
‘ജനഗണമന’ അവസാന ഷെഡ്യൂളില്‍ ഷാരിസ് ഈ സിനിമയുടെ കഥ എന്നോടു പറഞ്ഞു. കഥ റെഡിയായാല്‍ സംവിധായകനുമായി ആലോചിച്ചു തിരക്കഥയുണ്ടാക്കുന്നതാണ് ഷാരിസിന്റെ രീതി. അങ്ങനെ ആദ്യാവസാനം ഞങ്ങള്‍ ഒരുമിച്ചിരുന്നു തിരക്കഥയിലെത്തി. പ്രിന്സാകാന് ദിലീപാണ് അനുയോജ്യനെന്നു തോന്നി. തുടർന്നു ലിസ്റ്റിൻ ദിലീപേട്ടനോടു കഥപറയാന്‍ വഴിയൊരുക്കി.
ഈ സിനിമ പറയുന്നത്..?
എല്ലാത്തരത്തിലും ഇതൊരു കുടുംബചിത്രമാണ്. കുടുംബത്തിന്റെ ഇഴയടുപ്പം, അതിന്റെ മൂല്യം...അതൊക്കെ ഇതിലുണ്ട്. ആളുകൾ കുടുംബമായി വന്നു സിനിമ കാണണം. ആ രീതിയിലാണ് ഇതൊരുക്കിയത്. കുടുംബത്തിനകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അവര്‍ക്കു റിലേറ്റ് ചെയ്യാനാവണം. നമ്മുടെ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ സിനിമ പറയുന്നത്.
ആദ്യം കേള്‍ക്കുന്നതാണു ശരി എന്ന തോന്നല്‍ നമുക്കുണ്ട്. ചിന്തിക്കാനിടകിട്ടുംമുമ്പേ സമൂഹമാധ്യമങ്ങള്‍ വിളമ്പുന്നതു നമ്മള് അപ്പാടെ വിശ്വസിക്കുകയാണ്. ഉറങ്ങുന്ന സമയമൊഴിച്ച് എല്ലാവരും സോഷ്യല്‍മീഡിയയിലാണ്. ഈ പശ്ചാത്തലത്തിലാണ് ചിഞ്ചുറാണിയെന്ന വ്ലോഗറിലൂടെ
കഥ പറയുന്നത്.
പുതിയ കാലത്തെ സിനിമയിലേക്കു ദിലീപിനെ കൊണ്ടുവന്നത്...?
ഈ കഥയുമായി ദിലീപ് എന്ന നടനെ സമീപിച്ചപ്പോള്‍ അതൊരു സൂപ്പര്‍ മാര്‍ക്കറ്റാണെന്നും അവിടെ എല്ലാം കിട്ടുമെന്നും മനസിലായി. നമുക്ക് എന്താണ് അവിടെനിന്നു വേണ്ടതെന്നു നിശ്ചയിക്കുകയാണു പ്രധാനം.
ഫാഷന്‍ ഡിസൈനറാണു പ്രിന്‍സ്. ഞാൻ ഡിഗ്രിക്കു ഫാഷൻ ഡിസൈനിംഗാണു പഠിച്ചത്. അതിനാൽ പ്രിൻസിന്റെ ഗെറ്റപ്പിനെക്കുറിച്ചു ധാരണയുണ്ടായിരുന്നു. ലൗഡായ ആളല്ല പ്രിന്‍സ്. സൂക്ഷ്മമായ പെരുമാറ്റമാവും അയാളില്‍ നിന്നുണ്ടാവുക എന്ന ബോധ്യത്തിൽ ദിലീപില്‍നിന്നു സര്‍ട്ടില്‍ ആക്ടിംഗാണു വേണ്ടതെന്നുറപ്പിച്ചു.
ദിലീപ് സിനിമകളുടെ ചേരുവകള്‍ ഇതിലുമുണ്ടല്ലോ..?
ഉദിത് നാരായണന്റെയും അഫ്സലിന്റെയും പാട്ടുകള്‍ വന്നത് അങ്ങനെയാണ്. ഫാമിലി സിനിമയില്‍ നായകന് പാട്ടുപാടിത്തന്നെ അഭിനയിക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരുന്നു. പുതു ഗായകരെ ഉപയോഗിക്കാന്‍ പറ്റാത്തതുകൊണ്ടല്ല. ദിലീപ്-ഉദിത് നാരായണന് പാട്ടുകളൊക്കെ നൊസ്റ്റാള്‍ജിയയാണ്. ആ ഫോർമാറ്റിലാണ് ഈ സിനിമയും. അങ്ങനെയുണ്ടായതാണ് റാണി മേരി റാണി.
സനല്‍ദേവ് എന്ന മ്യൂസിക് ഡയറക്ടര്‍..?
പുതിയ മ്യൂസിക് ഡയറക്ടര്‍ വേണമെന്നതും എന്റെ തീരുമാനമാണ്. സ്ക്രിപ്റ്റിംഗ് മുതല്‍ ഒരുമിച്ചിരുന്നു വര്‍ക്ക് ചെയ്യാന്‍ ഒരാളെ വേണമെന്ന് ലിസ്റ്റിനോടു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റൊരു പടത്തിനുവേണ്ടി വന്ന സനല്ദേവിനെ എനിക്കു തന്നത്.
നായികയായി പുതുമുഖം..?
ഇതില്‍ നായികയുടേതു പ്രധാന കഥാപാത്രമാണ്. നിലവിലെ നടിമാരിലൊരാളെ കാസ്റ്റ് ചെയ്താല്‍ പ്രേക്ഷകരുടെ താരതമ്യത്തിനിടയാവും. പുതുമുഖമായാല്‍ ചെയ്യുന്നതെല്ലാം ഫ്രഷ് ആയിരിക്കും. നായികാ കഥാപാത്രം ചിഞ്ചുറാണി ഹൈപ്പര്‍ കാരക്ടറാണ്.
അവരുടെ എല്ലാത്തരം മാനറിസങ്ങളും ചെയ്യേണ്ടതുണ്ട്. പുതിയ ഒരു വ്ലോഗര്‍ വരുമ്പോഴുള്ള ഫീല്‍ കിട്ടാനും പുതുമുഖമാണു നല്ലതെന്നു തോന്നി. കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാലയും അസി.ഡയറക്ടര്‍ മനുവും ഓഡിഷനിലൂടെയാണ് കലാമണ്ഡലത്തില്‍ ഭരതനാട്യം അഭ്യസിച്ച റാണിയ റാണയെ കണ്ടെത്തിയത്.
പുതുമുഖ സംവിധായകനെന്ന നിലയില്‍ ദിലീപുമായുള്ള ബന്ധം..?
പരസ്പര ബഹുമാനത്തില്‍, വളരെ സൗഹൃദപരമാണ് ആ ബന്ധം. ഞാനും ഷാരിസും പറഞ്ഞ ഫുള്‍ സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി. ഇതില്‍ നായികയുടെ കാസ്റ്റിംഗ് പ്രധാനമെന്നു പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ രണ്ടു മൂന്നു ദിവസം എന്റെ ശൈലി നിരീക്ഷിച്ച് ആ രീതി മനസിലാക്കി ദിലീപേട്ടൻ അതിലേക്കുവന്നു, കൂടെനിന്നു. ആദ്യത്തെ പടം ചെയ്തതുപോലെ ആഗ്രഹിച്ചുതന്നെയാണ് അദ്ദേഹം 150ാമതു
പടം ചെയ്തതും.
കോ ആക്ടേഴ്സിനെ കണ്ടെത്തിയത്..?
സിദ്ധിക്ക്, ധ്യാൻ ശ്രീനിവാസൻ, മഞ്ജുപിള്ള, ജോണി ആന്റണി, ബിന്ദുപണിക്കര്‍... ഇവരുമായെല്ലാം സൗഹൃദമുണ്ട്. ആദ്യസിനിമയില്‍ ഉര്വശിച്ചേച്ചിയുണ്ടാവണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ദിലീപേട്ടനോടും ലിസ്റ്റിനോടുമുള്ള ഇഷ്ടത്തിലും അടുപ്പത്തിലുമാണ് ചേച്ചി വന്നത്.
ഉള്ളടക്കം അറിഞ്ഞതോടെ കൂടുതൽ താത്പര്യമായി. മഞ്ജുപിള്ളയുടെ ഭര്‍ത്താവായി വേഷമിട്ട വിജയ് ജേക്കബ് ഉള്‍പ്പെടെയുള്ളവരെയും ഓഡിഷനിലൂടെ കണ്ടെത്തി. ഞാനൊരു സിനിമ ചെയ്യാൻ വളരെയധികം ആഗ്രഹിച്ചയാളാണ് ജോണി ആന്റണി. ജോണിച്ചേട്ടനുമായുള്ള അടുപ്പം കാരണം കെകെ എന്ന കഥാപാത്രമായി അദ്ദേഹം എന്തു ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ആ കഥാപാത്രം നന്നായിവരാൻ അതു സഹായിച്ചു.
ജോണി ആന്റണി-ദിലീപ് കോംബോ..?
മുടി മേലോട്ടുചീകി, മീശ പിരിച്ച്, ഫ്ളോറല്‍ ഡിസൈന്‍ ഷര്ട്ടുകളിടീച്ച് ജോണിച്ചേട്ടനെ കെകെയാക്കി. അയാള്‍ കോഴിയാണ്, കുറുക്കനാണ്! പക്ഷേ, കൂട്ടുകാരനോടു സ്നേഹമുള്ളവനാണ്. അത്തരത്തില്‍ ഒരു ഫാന്റസിക്കുള്ളില് നിര്‍ത്തി. പ്രിന്‍സിനെ എല്ലാ ജീവിതപ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നയാളായും അവതരിപ്പിച്ചു. പ്രതിസന്ധികളിലെല്ലാം കെകെയോടാണ് പ്രിന്‍സ് സമാധാനം തേടുന്നത്. കാരണം, പ്രിന്‍സിനു സുഹൃത്തായി അയാള്‍ മാത്രമേയുള്ളൂ. അത്രയുമടുപ്പമാണ് അവര്‍ തമ്മില്‍.
ദിലീപിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയല്ലോ..?
ഈ സിനിമയ്ക്കു വേണ്ടതെല്ലാം ദിലീപിനെക്കൊണ്ടു നന്നായി ചെയ്യിപ്പിക്കുക, നല്ല സിനിമയുണ്ടാക്കുക-അതായിരുന്നു ആഗ്രഹം. അതിനുവേണ്ടി എനിക്കൊപ്പം ഒരു ടീം ഒന്നാകെ പണിയെടുത്തു. മ്യൂസിക് ഡയറക്ടർ, എഡിറ്റർ, പ്രൊഡ്യൂസർ എന്നിവർ എപ്പോഴും കൂടെനിന്നു. സിനിമ കണ്ടവര്‍ പറഞ്ഞുപറഞ്ഞാണ് ആളുകൾ തിയറ്ററിലെത്തുന്നത്. പ്രിന്‍സിനെ ഏറ്റെടുത്ത പ്രേക്ഷകരോടു കടപ്പെട്ടിരിക്കുന്നു.
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
Latest News
മലപ്പുറം ജില്ലയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് എം.വി. ഗോവിന്ദൻ
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; യുവതികൾ പിടിയിൽ
കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
Latest News
മലപ്പുറം ജില്ലയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് എം.വി. ഗോവിന്ദൻ
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; യുവതികൾ പിടിയിൽ
കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top