Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
സത്യമായും, സോനുവിന്റെ ഹൃദയകഥ!
Tuesday, September 9, 2025 9:59 AM IST
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളിലൂടെ സോനു ടി.പി. എന്ന ചെറുപ്പക്കാരന് സത്യന് അന്തിക്കാടിന്റെ ഹൃദയം കവര്‍ന്നതും പിന്നീട് മോഹന്‍ലാല്‍ചിത്രം "ഹൃദയപൂര്‍വ'ത്തിനു തിരക്കഥയൊരുക്കിയതും ഒരു സിനിമാക്കഥപോലെ ഹൃദ്യം. കരുത്താര്‍ന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയും ഹൃദയംതൊടുന്ന നര്മനിമിഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ഫീല്‍ഗുഡ് തിരക്കഥയാണു ചിത്രത്തിന്റെ ജീവന്.
""സത്യന് സാറിന്റെ സെറ്റില്‍ നില്ക്കാന് അവസരമുണ്ടായതും അദ്ദേഹം ഷൂട്ട് ചെയ്യുന്നത് അടുത്തുനിന്നു കാണാനായതും വലിയ ഭാഗ്യമല്ലേ. അദ്ദേഹത്തോടൊപ്പമിരുന്നു സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യുക, അദ്ദേഹത്തോടു സംസാരിക്കുക എന്നതുതന്നെ വളരെ രസകരമായ ഒരു പ്രോസസാണ്. ഒപ്പം വര്‍ക്ക് ചെയ്തു കൊതിതീര്ന്നിട്ടില്ലെന്നുതന്നെ പറയാം’’-സോനു ടി.പി. സണ്ഡേദീപികയോടു പറഞ്ഞു.
സത്യന് അന്തിക്കാടിലേക്ക് എത്തിയത്..?
കുറേ വര്‍ഷങ്ങളായി സിനിമയുടെ പിന്നാലെതന്നെയാണ്. കാഞ്ഞിരപ്പള്ളിയാണു സ്വദേശം. സംവിധായകനാകാന്‍ മോഹിച്ചു. പിന്നീട് എഴുത്തിലൂടെ സിനിമയിലെത്താമെന്നു കരുതി. താരങ്ങളുടെ അപ്പോയ്ന്റ്മെന്റൊന്നും കിട്ടാതെ സംഘര്‍ഷഭരിതമായ ഒരു കാലം.
അതിനിടെ ടെക്നോപാര്‍ക്കില്‍ കണ്ടന്റ് റൈറ്ററായി, രണ്ടുവര്‍ഷത്തോളം. അതു രാജിവച്ച് രേവതി കലാമന്ദിറില്‍ ഫിലിം ഡയറക്ഷന്‍ പഠിച്ചു. തുടര്‍ന്നു ശ്യാംമോഹന് എന്ന ഏക അഭിനേതാവ് മാത്രമുള്ള നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. അതു കണ്ടാണ് സത്യന് സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചത്. അദ്ദേഹത്തിന് ആ വര്‍ക്ക് അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു.
പിന്നീടു ഞങ്ങള്‍ തമ്മില്‍ ഒരു വര്‍ഷത്തോളം യാതൊരു ബന്ധവുമില്ലായിരുന്നു. മെസേജ് അയച്ചോ വിളിച്ചോ ശല്യപ്പെടുത്തേണ്ട എന്നോര്‍ത്തു. അദ്ദേഹം എന്റെ വര്‍ക്ക് കണ്ടു എന്നു പറഞ്ഞതു തന്നെ വലിയ സന്തോഷമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം എന്നെ വിളിച്ചു നേരില്‍ കാണണമെന്നു പറഞ്ഞു. നേരില്‍ കണ്ടപ്പോള്‍ പങ്കുവച്ച ഒരു കഥയുടെ വണ്‍ലൈന്‍ എനിക്കിഷ്ടമായി.
അതില്‍ 10 ശതമാനം മാത്രമായിരുന്നു റിയല്‍ ലൈഫ് സംഭവം. ഒരു ഫോട്ടോയില്‍ നിന്നു പ്രചോദനം നേടിയാണ് അഖില്‍ സത്യന് ആ വണ്ലൈനിലെത്തിയത്. അതില്‍ ഞാന്‍ കണ്ടെത്തിയ ഹ്യൂമറിന്റെ ചില സാധ്യതകളില്‍ സത്യന്‍സാറിന്റെ മുഖംതെളിഞ്ഞു. പിന്നീടു ഞാൻ പറഞ്ഞ ചില സീനുകൾ അദ്ദേഹത്തിനു രസകരമാവുകയും എന്നെക്കൊണ്ട് ഇതു പറ്റുമെന്നു തോന്നുകയും ചെയ്തതുകൊണ്ടാണ് എന്നെ കൂടെക്കൂട്ടിയതും തിരക്കഥയെഴുതാൻ നമുക്കൊന്നിച്ചിരിക്കാമെന്ന് എന്നോടു പറഞ്ഞതും.
സത്യന് അന്തിക്കാടിനൊപ്പമുള്ള തിരക്കഥയെഴുത്ത്..?
തിരക്കഥാകൃത്തിനൊപ്പമിരുന്നു വര്‍ക്ക് ചെയ്യുന്നതാണ് സത്യന്‍സാറിന്റെ രീതി. അതുകൊണ്ടാണ് റൈറ്റര്‍ ആരാണെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഒരു പൊതുസ്വഭാവമുള്ളത്. സ്ക്രിപ്റ്റ് കടലാസിലാക്കുംമുമ്പ് ഞാനും അദ്ദേഹവുമുള്പ്പെടെ ഒരു സംഘം ലൊക്കേഷന്‍ ഹണ്ടിനായും പരിസരം ഒന്ന് അറിഞ്ഞിരിക്കാനും വേണ്ടി ഒരാഴ്ച പൂനെയില്‍ പോയിരുന്നു.
ഓരോ സീനും സത്യന് സാറിനൊപ്പമിരുന്നാണ് വര്‍ക്കൗട്ട് ചെയ്തത്. അദ്ദേഹം ഓകെ പറഞ്ഞശേഷമേ അടുത്ത സീനിലേക്കു പോയിരുന്നുള്ളൂ. സെക്കന്‍ഡ് ഡ്രാഫ്റ്റ് അഖില്‍ സത്യനുമായും അസോസിയേറ്റ് അനൂപ് സത്യനുമായും ചര്‍ച്ചചെയ്ത് അവരുടെകൂടി ആശയങ്ങള്‍ സ്വീകരിച്ചു. പക്ഷേ, ഇതു സത്യന് അന്തിക്കാട് സ്വഭാവമുള്ള, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള സിനിമ തന്നെയാണ്. ഞങ്ങള്‍ മൂന്നുപേരുടെയും ആശയങ്ങള്‍ അദ്ദേഹം കേള്ക്കുമെന്നേയുള്ളൂ.
തനിക്ക് ഉള്ക്കൊള്ളാനാകുന്നതു മാത്രമേ അതില്‍നിന്ന് എടുത്തിരുന്നുള്ളൂ. എത്രതന്നെ നിര്‍ബന്ധിച്ചാലും തന്റെ കാഴ്ചപ്പാടിലുള്ള സിനിമ മാത്രമേ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുള്ളൂ. അദ്ദേഹം പറഞ്ഞതാണു ശരിയെന്നു പിന്നീടു നമുക്കുതന്നെ മനസിലായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
മോഹന്‍ലാലിനോടു കഥ പറഞ്ഞ അനുഭവം..?
സീന്‍ ഓര്‍ഡര്‍ വര്‍ക്ക് ചെയ്തശേഷം സത്യന്‍സാര്‍ എന്നെയും കൂട്ടിയാണു ലാല്‍ സാറിന്റെയടുത്തു കഥ ഫിക്സ് ചെയ്യാന്‍ പോയത്. ലാല്‍ സാറിനെ ആദ്യമായി അടുത്തു കണ്ടതും അന്നായിരുന്നു. അപ്പോള്‍ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു, സംഭാഷണം എഴുതിയിരുന്നില്ല. ഏറെ ചിരിച്ച്, എന്ജോയ് ചെയ്ത് സീന്‍ ബൈ സീന്‍ കേട്ടു. അതിനുംമുന്നേ ഈ പ്രോജക്ടില്‍ അദ്ദേഹം ഇന്‍ ആയതാണ്. ഒരു അവാര്‍ഡ് ഷോയില്‍വച്ച് ഇതിന്റെ വണ്‍ലൈന്‍ സത്യന്‍സാര്‍ ലാലേട്ടനോടു പറഞ്ഞിരുന്നു. ലാല്‍സാറാണ് അപ്പോള്‍ത്തന്നെ ഇതിനു ഹൃദയപൂര്‍വം എന്നു പേരിട്ടത്.
സംഗീതിനെ മനസില്‍ കണ്ട് എഴുതിയതാണോ..?
ആളുകള്‍ ചിരിക്കണമെന്നുദ്ദേശിച്ച് എഴുതിയ 95 ശതമാനം ഹ്യൂമറും വര്‍ക്കായതില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേകിച്ചും സംഗീതിന്റെ കാര്യത്തില്‍. പ്രേമലുവിലെ സംഗീതിനെത്തന്നെ ഇവിടെ കൊണ്ടുവരാനാണു നോക്കിയത്. പ്രേമലു ഞാന്‍ റിപ്പീറ്റടിച്ചു കണ്ട പടമായതിനാല്‍ സംഗീതിന്റെ റെന്‍ഡറിംഗും വോയ്സുമൊക്കെ നന്നായി അറിയാം. സംഗീതിനെ മനസില്‍ കണ്ടുതന്നെയാണ് ഡയലോഗുകള്‍ എഴുതിയത്. എഴുതിയതിന്റെ പത്തിരട്ടിയായി സംഗീത് അതിലെ ഹ്യൂമര്‍ പെര്‍ഫോം ചെയ്തു. സംഗീതിനെ ആരുമായും താരതമ്യപ്പെടുത്താന്‍ തോന്നുന്നില്ല. അദ്ദേഹത്തിനു തന്റേതായ ഒരു ഇടം ഇവിടെയുണ്ട്.
മാളവികയ്ക്കും സംഗീതയ്ക്കും തുല്യപ്രാധാന്യമാണല്ലോ..?
ആര്‍ട്ടിസ്റ്റുകള്‍ക്കുവേണ്ടി അങ്ങനെയാക്കിയതല്ല. അതു തിരക്കഥയെഴുത്തില്‍ ഓര്‍ഗാനിക്കായി വന്നുപോകുന്നതാണ്. പക്ഷേ, എഴുതുമ്പോള്‍ അതില്‍ ഒരു കഥാപാത്രം താഴ്ന്നുപോകരുതെന്ന ബോധ്യമുണ്ടായിരുന്നു. എങ്കില്‍മാത്രമേ സിനിമ എന്‍ഗേജിംഗ് ആവുകയുള്ളൂ. സംഗീതയുടെ കഥാപാത്രം അങ്ങനെ വന്നതുകൊണ്ടാണ് മാളവികയും പെര്‍ഫോം ചെയ്തത്.
സെറ്റില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം..?
നമ്മള് എഴുതിയ ഡയലോഗ് ലാല്‍ സാര്‍ പറയുന്നതു കേള്‍ക്കാനായി എന്നതിനപ്പുറം പ്രത്യേകിച്ച് അനുഭവമൊന്നുമില്ല. സ്ക്രിപ്റ്റില്‍ അധികം ഇടപെടാനോ തിരുത്താനോ അദ്ദേഹം വരാറില്ല. ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ നമ്മളെ ഞെട്ടിക്കുന്ന ഇംപ്രോവൈസേഷന് ഉണ്ടാകാറുണ്ട്. നമ്മള് എഴുതിയതിന്റെ പത്തിരട്ടിയാവും അദ്ദേഹം തിരിച്ചുതരിക. അതു കണ്മുന്നില് കാണുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ഡബ്ബിംഗ് തിയറ്ററില്‍ പുനഃസൃഷ്ടിക്കാനാവാത്ത ചിലതു സിങ്ക്സൗണ്ടില് കിട്ടിയതു ഹ്യൂമര്‍ സീനുകളെയും കൂടുതല്‍ രസകരമാക്കി.
സത്യന് അന്തിക്കാട് സെറ്റില്‍ ഏറ്റവും ആകര്‍ഷിച്ചത്..?
പൂനെ ഷെഡ്യൂള്‍ ഒഴികെ, ഞാനും സെറ്റിലുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് എത്രയൊക്കെ തെറ്റുവരുത്തിയാലും അവരോടു ശബ്ദമുയര്‍ത്തി കയര്‍ത്തു സംസാരിക്കാതെയും ശകാരിക്കാതെയും വളരെ ശാന്തമായാണ് അദ്ദേഹം അതൊക്കെ കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹം സീന്‍ വായിക്കുമ്പോള്‍തന്നെ എന്താണുദ്ദേശിച്ചതെന്ന് ആര്‍ട്ടിസ്റ്റിനു കൃത്യമായി കിട്ടും. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെയാണ് അദ്ദേഹത്തിന്റെ സെറ്റുകളും. ഞാനും അതനുഭവിച്ചറിഞ്ഞതാണ്.
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
ഓ! ശാന്തി
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
Latest News
ദുർമന്ത്രവാദ ക്രിയ; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
ഏഷ്യകപ്പ് ക്രിക്കറ്റ്: ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
കേരളത്തിൽ പോലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടത്: എം.എ. ബേബി
ലാലീഗ: റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം ജയം
എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Latest News
ദുർമന്ത്രവാദ ക്രിയ; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
ഏഷ്യകപ്പ് ക്രിക്കറ്റ്: ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
കേരളത്തിൽ പോലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടത്: എം.എ. ബേബി
ലാലീഗ: റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം ജയം
എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top