പ്രധാന സംസ്ഥാനങ്ങളിൽ കടുത്ത മത്സരം; ട്രംപിന് നേരിയ മുൻ‌തൂക്കമെന്ന് സർവേ
Wednesday, May 1, 2024 11:40 AM IST
പി.പി. ചെറിയാൻ
വാഷിംഗ്‌ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുമെന്ന് പുതിയ സർവേ. മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണെന്ന് സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേയിൽ പറയുന്നു.

പെൻസിൽവാനിയയിലും വിസ്‌കോൺസിനിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം പേർ ട്രംപിനും 49 ശതമാനം പേർ ബെെഡനും പിന്തുണ നൽകി. എന്നാൽ മിഷിഗണിൽ ട്രംപിന്‍റെ 49 ശതമാനത്തിന് 51 ശതമാനം പിന്തുണയുമായി ബൈഡൻ നേരിയ വ്യത്യാസത്തിൽ ലീഡ് ചെയ്യുന്നു.

മിഷിഗണിലും പെൻസിൽവാനിയയിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും 2020 മുതൽ തങ്ങളുടെ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ മോശമായതായി പറഞ്ഞു. വിസ്കോൺസിനിൽ 48 ശതമാനം പേരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

മിഷിഗൺ (62 ശതമാനം), പെൻസിൽവാനിയ (61 ശതമാനം), വിസ്കോൺസിൻ (62 ശതമാനം) എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടർമാരും ട്രംപിന്‍റെ ഭരണകാലത്താണ് സമ്പദ്‌വ്യവസ്ഥ നല്ലതെന്ന് അഭിപ്രായപ്പെടുന്നു.

പെൻസിൽവാനിയയിലെ 55 ശതമാനം വോട്ടർമാരും ബൈഡൻ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.