എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
Wednesday, April 3, 2024 2:35 PM IST
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആളുകള്‍ക്കുണ്ട്. എന്നാല്‍ ഇവയില്‍ പലതും നടക്കില്ല. എന്നിരുന്നാലും ആരും കൊതിക്കാതെയും ഇരിക്കുന്നില്ല.

ഇപ്പോഴിതാ ബഹിരാകാശത്ത് പോകാന്‍ ആഗ്രഹിച്ച ഒരാളുടെ മോഹം അവരുടെ വേണ്ടപ്പെട്ടവര്‍ മരണശേഷം നടപ്പിലാക്കിയ സംഭവം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇംഗ്ലണ്ടിലെ സെന്‍റ് ആല്‍ബന്‍സില്‍ ജനിച്ച എലിസബത്ത് ഗാര്‍സിയ എന്ന സ്ത്രീയുടെ ആഗ്രഹമാണ് അവരുടെ ബന്ധുക്കള്‍ സഫലീകരിച്ചത്.

ബാര്‍ണ്‍സ്ലിയില്‍ താമസമാക്കിയിരുന്ന അവര്‍ക്ക് മേഘങ്ങള്‍ക്കപ്പുറം പോകുവാന്‍ വല്ലാത്ത കൊതിയായിരുന്നു. ഭര്‍ത്താവ് ജോണിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച എലിസബത്തിന് ഒരു തവണ പോലും ബഹിരാകാശം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല.

2022ല്‍, തന്‍റ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് രണ്ട് മാസത്തിനുള്ളില്‍ അവര്‍ മരണത്തിന് കീഴടങ്ങി. ഹൃദ്രോഗം ആയിരുന്നു മരണത്തിന് ഇടയാക്കിയത്. തന്‍റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായി സഹോദരി ജീന്‍ പറയുന്നു.

പതിവായി സഞ്ചരിക്കുകയും പുതിയ രാജ്യങ്ങളും ആളുകളെയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്ന എലിസബത്തിന്‍റെ ഈ ആഗ്രഹം നടപ്പിലാക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഇതിനായി ഷെഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറ ഫ്‌ളൈറ്റ്‌സ് എന്ന കമ്പനിയെ അവര്‍ സമീപിച്ചു.

ഏകദേശം മൂന്നുലക്ഷത്തോളം രൂപ ഇതിന് ചെലവ് ആകുമായിരുന്നു. അങ്ങനെ 2023 ഒക്‌ടോബറില്‍ സ്ട്രാറ്റോസ്‌ഫെറിക് ബലൂണ്‍ ഉപയോഗിച്ച് ഭൗമോപരിതലത്തില്‍ നിന്നും 100,000 അടി ഉയരത്തില്‍ എലസബത്തിന്‍റെചിതാഭസ്മം കമ്പനി എത്തിച്ചു.

ചിതാഭസ്മത്തോടൊപ്പം എലിസബത്തിന്‍റെ ഒരു ചിത്രവും ഉണ്ടായിരുന്നു. മാത്രമല്ല എലിസബത്തിന് ഏറ്റവും പ്രിയപ്പെട്ട ക്ലോ എന്ന പൂച്ചയുടെ ചാരവും അവര്‍ ഒപ്പം അയച്ചു.

ആയിരക്കണക്കിന് അടി താഴെയുള്ള ദൃശ്യങ്ങളില്‍ നിന്ന് എലിസബത്തിന്‍റെ അവസാന സാഹസികത നിരീക്ഷിച്ച കുടുംബാംഗങ്ങള്‍ ഏറെ വികാരാധീനരായി. തന്‍റെ സഹോദരിയുടെ അവസാന ആഗ്രഹം ഈ വിധത്തില്‍ എങ്കിലും നിറവേറ്റാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കുകയാണ് ജീന്‍. ആഴമുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാകണമെന്ന് അവര്‍ പറഞ്ഞുവയ്ക്കുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.