വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
Thursday, April 4, 2024 3:11 PM IST
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്ല് എത്ര ശരിയെന്ന് അത് നേടിയവര്‍ക്ക് അറിയാം. അവരില്‍ പലരും ഈ ലോകത്ത് തങ്ങളുടേതായ വേറിട്ട ഇരിപ്പിടം തീര്‍ത്തിട്ടുമുണ്ട്.

പൊതുവേ നമ്മുടെ നാട്ടിലുള്ള ഒരു പ്രശ്‌നമാണ് ഇംഗ്ലീഷ് ഭാഷ ഒരു ബാലി കേറാമലയാണെന്ന തോന്നല്‍. ബിരുദാനന്തരബിരുദം കരസ്ഥമാക്കിയരും ഈ ഭാഷയ്ക്ക് മുന്നില്‍ ഒന്ന് പതറിനില്‍ക്കും. ശശി തരൂരിനെ പോലുള്ളവരുടെ ഇംഗ്ലീഷ് പ്രാവീണ്യം കണ്ട് ഞെട്ടിനില്‍ക്കും. എന്നിട്ട് അത്തരത്തില്‍ നമുക്കൊന്നും സാധിക്കില്ല എന്ന് ചിന്തിച്ച് നടക്കും.

പക്ഷേ ആഗ്രഹിച്ചാല്‍, അദ്ധ്വാനിച്ചാല്‍ നടക്കാത്തതെന്താണ്. അതിനുദാഹരണമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോധി എന്ന യുവതി. ഈ യുവതി 12 ക്ലാസ് ജയിച്ച ഒരാളാണ്. കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ തോറ്റുപിന്‍മാറാന്‍ അവര്‍ തയാറല്ലായിരുന്നു.

ഇവര്‍ യൂട്യൂബടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ തന്‍റെ ചാനലുകൾ ആരംഭിച്ചു. എന്നാല്‍ ഈ ചാനലുകള്‍ വഴി അവര്‍ ഇംഗ്ലീഷ് ആണ് മറ്റുള്ളവരെ പഠിപ്പിച്ചത്. "ഇവര്‍ക്കെന്ത് ഇംഗ്ലീഷ് അറിയാം' എന്ന് ചിന്തിച്ചവരെ ഒക്കെ ഞെട്ടിച്ചതായിരുന്നു അവരുടെ ഉച്ചാരണം.

വിദേശികളടക്കം അവരുടെ ഇംഗ്ലീഷ് കേട്ട് അന്തിച്ചത്രെ. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പങ്കുവച്ച ഒരു വീഡിയോയില്‍ അവര്‍ വാതിലിനെ കുറിച്ച് ആളുകളോട് ഉദാഹരണമടക്കം പറഞ്ഞു മനസിലാക്കുന്നു. നെറ്റസിണ്‍ അതിന് കൈയടിച്ചു.

മാര്‍ച്ച് എട്ട്,വനിതാദിനത്തില്‍ അവര്‍ പങ്കുവച്ച വീഡിയോയും ഹൃദയ്‌സ്പര്‍ശിയായിരുന്നു. "പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തില്‍ സ്ത്രീകള്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍, ഈ ലോകത്ത് സ്ത്രീകളില്ലെങ്കില്‍ നിങ്ങള്‍ ഒന്നുമല്ലെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. അത് ഒരു ഗ്രാമത്തില്‍ നിന്നോ നഗരത്തില്‍ നിന്നോ ഉള്ള സ്ത്രീയാണെങ്കിലും... ദയവായി അവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകള്‍ക്ക് വില കൊടുക്കുകയും ചെയ്യുക,' എന്നായിരുന്നവര്‍ പങ്കുവച്ചത്.

ലോധിയുടെ വിദ്യാര്‍ഥികളായി നിരവധിപേരാണ് ഇംഗ്ലീഷ് പഠിക്കാനായി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. "മികച്ച ഒരു മാതൃകയാണവര്‍' എന്നാണൊരാള്‍ കുറിച്ചത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.