റഹ്മാൻ ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതം കേൾക്കാൻ വേണ്ടി മാത്രം സിനിമ തിയറ്ററിൽ പോയി അഞ്ചുതവണ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ചിമ്പു.

"എന്ന സൊല്ല പോകിറായ്’ എന്ന ഗാനത്തിലെ നാദസ്വരം വായിക്കുന്ന ഭാഗം കേൾക്കാനായി മാത്രമാണ് തിയറ്ററിൽ പലതവണ പോയതെന്നും ഇന്ന് എഐയും സമൂഹ മാധ്യമങ്ങളും ശക്തമായതിനു ശേഷം പശ്ചാത്തല സംഗീതം കോൾക്കുക എന്നത് എളുപ്പമായെന്നും ചിമ്പു പറഞ്ഞു.

""ഇപ്പോൾ സിനിമയിലെ ഭാഗങ്ങൾ ഇഷ്ടപ്പെട്ടാൽ കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. പക്ഷേ പണ്ട് അതിനു സാധിക്കില്ലായിരുന്നു. ആ സമയത്ത് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ സിനിമയിലെ ‘എന്ന സൊല്ല പോകിറായ്’ എന്ന ഗാനത്തിലെ നാദസ്വരം വായിക്കുന്ന ഭാഗം കേൾക്കാനായി മാത്രം നാല് അഞ്ച് തവണ ആ സിനിമ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്.



ക്ലൈമാക്സിൽ ഈ പാട്ട് വെറും ട്യൂൺ മാത്രമായി പ്ലേ ചെയ്യുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുമായിരുന്നു. അതു പോലെ പല ചിത്രത്തിലെയും പാട്ടുകൾക്ക് വേണ്ടി മാത്രം പല തവണ തിയറ്ററിൽ പോയി സിനിമ കണ്ടിട്ടുണ്ട്.

അങ്ങനെയുള്ള ആളുകള്‍ ഇപ്പോഴും ഉണ്ട്. പക്ഷേ പാട്ട് കേൾക്കുക എന്നത് ഇപ്പോൾ വളരെ എളുപ്പമുള്ള കാര്യമായി മാറി’', ചിമ്പു പറഞ്ഞു.