പുതിയ ചിത്രത്തിൽ നിന്നും ദീപിക പാദുക്കോണെ പുറത്താക്കിയതിന് ശേഷം പുതിയ ആരോപണവുമായി ചിത്രത്തിന്‍റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. സ്പിരിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. അതേസമയം ചിത്രത്തിന്‍റെ കഥ തന്‍റെ അനുവാദമില്ലാതെ ഒരു താരം പുറത്തുവിട്ടെന്നാണ് സന്ദീപ് പറയുന്നത്.

‘‘ഒരു അഭിനേതാവിനോട് ഒരു കഥ പറയുമ്പോൾ ഞാൻ നൂറ് ശതമാനം വിശ്വാസം അവരിൽ അർപ്പിക്കുന്നുണ്ട്. വാക്കാൽ പറയാത്ത ഒരു എൻഡിഎ (നോൺ ഡിസ്ക്ലോഷർ എഗ്രിമന്‍റ്) ഇവിടെയുണ്ടാകും..

എന്നാൽ ഇങ്ങനൊരു പ്രവൃത്തി ചെയ്തതിലൂടെ, നിങ്ങൾ എത്തരത്തിലുള്ള വ്യക്തിയാണെന്ന് സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു യുവ നടനെ താഴ്ത്തിക്കെട്ടി കഥ ലീക്ക് ആക്കുന്നതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിങ്ങളുടെ ഫെമിനിസം?

ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, എന്‍റെ കഴിവുകൾക്ക് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. നിങ്ങൾക്ക് അത് മനസിലായിട്ടില്ല. നിങ്ങൾക്ക് അത് മനസിലാവുകയുമില്ല. ഒരിക്കലും.... അടുത്ത തവണ നിങ്ങൾ കഥ മുഴുവൻ പറഞ്ഞോളൂ.എങ്കിലും എനിക്ക് കുഴപ്പമില്ല.’’- സന്ദീപ് റെഡ്ഡി വാങ്ക എക്സിൽ കുറിച്ചു.

പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തി‍ന്‍റെ പണിപ്പുരയിലാണ് സന്ദീപ് റെഡ്ഡി ഇപ്പോൾ. ചിത്രത്തിൽ നായികയായി ദീപിക പദുക്കോണിനെയാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ ദീപിക പദുക്കോൺ ചില നിബന്ധനകൾ മുന്നോട്ട് വെച്ചതോടെ താരത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ദിവസവും ആറ് മണിക്കൂർ ഷൂട്ടിംഗ്, 20 കോടി പ്രതിഫലം എന്നിവയ്ക്ക് പുറമേ സിനിമയുടെ ലാഭ വിഹിതവും ദീപിക ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കൂടാതെ തെലുങ്കിൽ ഡയലോഗുകൾ താൻ പറയില്ലെന്നും ദീപിക നിലപാട് എടുത്തതായും വാർത്തയുണ്ട്. ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന സംവിധായകൻ ദീപികയെ മാറ്റിയതായി പ്രഖ്യാപിക്കുകയായിരുന്നു. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ പുതിയ നായിക.