ടൊവീനോ തോമസ് നായകനായെത്തിയ നരിവേട്ടസിനിമയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചതിന് ഉണ്ണി മുകുന്ദൻ തന്നെ ശാരീരികമായി ആക്രമിച്ചു എന്ന മാനേജരുടെ ആരോപണവും തുടർ‍ന്നുണ്ടായ വിവാദങ്ങളും നിലനിൽക്കെ ടൊവീനോയുമായുള്ള വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ.

സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ബസൂക്കയിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്‍റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്‍റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്.

ടൊവീനോയെ മെന്‍ഷന്‍ ചെയ്താണ് ഉണ്ണി മുകുന്ദന്‍ സ്‌റ്റോറി പങ്കുവെച്ചത്. ടൊവീനോ നായകനായ നരിവേട്ടയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനാണ് തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചത് എന്നായിരുന്നു മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വിയുടെ പരാതി.

ചാറ്റിന് പുറമേ, പരോക്ഷ പ്രതികരണമായി ഫെയ്‌സ്ബുക്കില്‍ ഒരു റീലും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്പില്‍ തീര്‍ത്ത കുന്തവുമായി സിംഹത്തെ വേട്ടായാടാന്‍ ശ്രമിക്കൂ, നിങ്ങളുടെ നായകള്‍ക്ക് അതിനുമാത്രം ശക്തിയുള്ള നഖങ്ങളില്ല, എന്ന ക്യാപ്ഷനോടെയാണ് മാര്‍ക്കോയില്‍നിന്നുള്ള ഒരു ഭാഗം റീലായി പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.