കന്നഡ ഭാഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് മേയ് 30നകം കമൽഹാസൻ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ "തഗ് ലൈഫ്’ എന്ന ചിത്രം കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) മുന്നറിയിപ്പു നൽകി.

കമൽ ഹാസന്‍റെ സിനിമ നിരോധിക്കണമെന്ന് നിരവധി കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ, അദ്ദേഹം ക്ഷമ ചോദിക്കണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും കെഎഫ്സിസി പ്രസിഡന്‍റ് എം. നരസിംഹലു പറഞ്ഞു.

"തഗ് ലൈഫ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെ "കന്നഡ തമിഴിൽനിന്നാണ് ഉണ്ടായത്' എന്നാണ് നടനും രാഷ്‌ട്രീയക്കാരനുമായ കമലഹാസൻ പറഞ്ഞത്. ഇത് കന്നഡ അനുകൂല ഗ്രൂപ്പുകളിലും സാംസ്കാരിക സംഘടനകളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അതേസമയം, കന്നഡയെക്കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ സ്നേഹം കൊണ്ടാണെന്നും ഇതിനു ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്നും കമൽ വ്യക്തമാക്കി.