നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാര ശുശ്രൂഷകൾ പൂർത്തിയായി. രാവിലെ 10.30-ന് മുണ്ടൂര്‍ കര്‍മലമാതാ പള്ളിയിലാണ് പി.സി. ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. മുണ്ടൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനും വച്ചിരുന്നു. തുടർന്നാണ് പള്ളിയിലേയ്ക്കെത്തിച്ചത്.

ഷൈൻ ടോമും അമ്മ മരിയയും ആശുപത്രിയിൽ നിന്നുമാണ് രാവിലെ മൃതദേഹം കാണാൻ വീട്ടിലെത്തിയത്. ഇടുപ്പെല്ലിനു ഗുരുതര പരിക്കേറ്റ അമ്മയെ സ്ട്രെച്ചറിലാണ് വസതിയിൽ എത്തിച്ചത്.

ഷൈനിന്‍റെ ഇടത് തോളിനാണ് പരിക്ക്. തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. എങ്കിലും ആരോഗ്യവാനാണ്.

ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും സംഭവിച്ചത്. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്.

എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ട് മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

ചാക്കോ മരിച്ച വിവരം ഭാര്യ മരിയയെ ഇന്ന് രാവിലെ വരെ അറിയിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണു പറഞ്ഞിരുന്നത്. ഇന്ന് രാവിലെ മരണവിവരം അറിയിച്ച ശേഷമാണ് സ്ട്രെച്ചറിൽ വീട്ടിലെത്തിച്ചത്.